തളിപ്പറമ്പ്: നൂറുകണക്കിന് ഏക്കര്‍ വയല്‍ നികത്തി ദേശീയപാത ബൈപാസ് റോഡ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ പ്രദേശവാസികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടരുന്നു. വികസനത്തിന്റെ പേരില്‍ ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ 11 മുതലാണ് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. വന്‍കിട മുതലാളിമാരെയും ഭൂമാഫിയകളയും സഹായിക്കാന്‍ വ്യവസ്ഥകള പൂര്‍ണ്ണമായും അട്ടിമറിച്ച് കൊണ്ട് കീഴാറ്റൂരിലെ കൂവോട് നാല് കിലോമീറ്റര്‍ നീളത്തില്‍ പരന്ന് കിടക്കുന്ന വയല്‍ ഏതാണ്ട് പൂര്‍ണ്ണമായും നികത്തി നിര്‍മ്മിക്കുന്ന ഹൈവേക്കെതിരെ ഗ്രാമവാസികള്‍ ഒന്നടങ്കം സമരത്തിലാണ്. സിപിഎം പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ എതിര്‍പ്പുകള പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ഒരുഗ്രാമമൊന്നാകെ സമരവുമായി മുന്നോട്ട് പോകുന്നത്. സ്ഥലം എംഎല്‍എ ജെയിംസ് മാത്യു ഭൂമാഫിയകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം തുടക്കത്തില്‍ തന്നെ ശക്തമായിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ വീട്ടമ്മമാര്‍ അടുക്കള അടച്ച് സമരത്തില്‍ പങ്കാളികളാകും. സമരപ്പന്തലില്‍ വെച്ച് ഭക്ഷണം പാകം ചെയ്ത് വീട്ടമ്മമാരും സമരത്തില്‍ പങ്കാളികളാകും. വികസനത്തിന്റെ പേരില്‍ സ്വകാര്യമുതലാളിമാരെ സഹായിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎം നേതൃത്വത്തിന്റെയും നിലപാടുകള്‍ക്കെതിരെ വരുംദിനങ്ങളില്‍ സമരം ശക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: