ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയതിനെതിരേ തൊടുപുഴ അല്‍ അസര്‍, ഡി.എം. വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജുകള്‍ നല്കിയ ഹര്‍ജിയില്‍ ഇന്നും തീരുമാനമായില്ല. ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ബുധനാഴ്ചത്തേക്കു മാറ്റി.
സമാനമായ മറ്റ് കേസുകളുടെ അവസ്ഥ കൂടി പരിഗണിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) സുപ്രീം കോടതിയെ അറിയിച്ചു. ഇതേതുര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
മൂന്ന് കോളജുകള്‍ക്കും പ്രവേശനം നടത്താന്‍ കേരള ഹൈക്കോടതി നല്കിയ ഇടക്കാല അനുമതി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് റിട്ട് ഹര്‍ജി നല്കാന് കോളേജുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.
മൂന്ന് സ്വാശ്രയ കോളജുകളിലുമായി 400 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ പഠിക്കാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പ്രവേശനത്തെ എംസിഐ എതിര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: