കാഞ്ഞിരപ്പള്ളി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ കുട്ടികള്ളന്മാര് കെണിയിലായി. മോഷ്ടാക്കള്‍ വിറ്റ കടയില്‍ തന്നെ പുതിയ മൊബൈല്‍ വാങ്ങുന്നതിനായി മൊബൈല്‍ നഷ്ടപ്പെട്ടയാള്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. മോഷ്ടിച്ചതാണെന്ന് അറിയാതെ മൊബൈല്‍ വാങ്ങിയ കടയുടമ വില്‍ക്കാനെത്തിയ ആളുടെ പേരും വിലാസും ഫോണ്‍ നമ്പറും വാങ്ങിവച്ചതിനാല് മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു. കൂടാതെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിലും പതിഞ്ഞു. കഴിഞ്ഞ ദിവസം കൂവപ്പള്ളി കൂരംതൂക്കിലുള്ള കടയില്‍ നിന്നുമാണ് ഏഴായിരം രൂപ വിലയുള്ള മൊബൈല്‍ മോഷണം പോയത്.
കടയുടമ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഉടമ മാറിയ തക്കം നോക്കി മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പിറ്റേന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ മൊബൈല്‍ നഷ്ടപ്പെട്ടതായി പരാതി നല്കിയ ശേഷം പുതിയ മൊബൈല്‍ വാങ്ങുന്നതിന് സ്വകാര്യ ബസ് സ്റ്റാന്റിലുള്ള മൊബൈല്‍ ഷോപ്പിലെത്തി മോഷണം വിവരം അറിയിച്ചു. സംശയം തോന്നിയ മൊബൈല്‍ ഷോപ്പ് ഉടമ കുട്ടികള്‍ വിറ്റ മൊബൈലിനുള്ളിലെ ചിത്രങ്ങള്‍ പരിശോധിച്ച് ഉടമയെ തിരിച്ചറിഞ്ഞു. മൊബൈല്‍ വിറ്റയാള്‍ നല്കിയ നമ്പറില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ മോഷണ വിവരം പുറത്തറിയുകയായിരുന്നു. എരുമേലി സ്വദേശികളായ കുട്ടികള്‍ കടയില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ 1500 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. സുഹൃത്തുക്കളുടെ മൊബൈല്‍ നമ്പറും അഡ്രസും നല്‍കിയാണ് കുട്ടികള്ളന്മാര് പണവും വാങ്ങി സ്ഥലംവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: