കോട്ടയം: പുതിയ വേഗവും സമയവും കണ്ടെത്തുന്നതിനായി കായിക കൗമാരം ഉണര്‍ന്നിട്ടും അധികൃതരുടെ പിന്തുണയില്ല. ജില്ലാ സ്കൂള്‍ കായികമേള നടക്കുന്ന നെഹ്രു സ്റ്റേഡിയത്തിന്റെ അവസ്ഥ ശോചനീയമാണ്. ഈ മാസം 18 മുതല്‍ 20 വരെയാണ് കായിക മേള. അടുത്ത മാസം 13 മുതല്‍ പാലായില്‍ സിന്തറ്റിക്ക് ട്രാക്കില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോഴാണ് ഇത്തരമൊരു അവസ്ഥ. മഴ പെയ്താല്‍ കായിക സ്വപ്നങ്ങള്‍ വെള്ളത്തിലാകുന്ന അവസ്ഥയാണ് നെഹ്രു സ്റ്റേഡിയത്തില്‍. സ്റ്റേഡിയത്തിലെ വളര്‍ന്ന പുല്ല് പോലും ചെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ചെളി കെട്ടി കിടക്കുന്നതും മറ്റൊരു പ്രശ്നമാണ്. വെള്ളം ഒഴുകി പോകേണ്ട ഓടകള്‍ പലതും അടഞ്ഞു.
സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് പാലാ വേദിയായതിനാല്‍ ജില്ലാ സ്കൂള്‍ കായികമേള മറ്റ് ജില്ലകളെ അപേക്ഷിച്ച് നേരത്തേയാണ് നടത്തുന്നത്. സബ് ജില്ലാ കായികമേളകള്‍ വളരെ മുമ്പേ നടന്നു. മറ്റ് ജില്ലകളില്‍ സബ് ജില്ലാ കായിക മേളകള്‍ നടന്ന് വരുകയാണ്. റവന്യു ജില്ലാ സ്കൂള്‍ കായികമേള ഈ മാസം ഒടുവിലും. സംസ്ഥാന സ്കൂള്‍ കായികമേളയുടെ നടത്തി്പ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിവായെങ്കിലും സ്റ്റേഡിയം മത്സര സജ്ജമായിട്ടില്ല. തര്‍ക്കത്തെ തുടര്‍ന്ന് സബ് കമ്മിറ്റികള്‍ കഴിഞ്ഞ ആഴ്ചയാണ് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: