ചങ്ങനാശേരി: 10 ലക്ഷം രൂപ വിലവരുന്ന 26900 പായ്ക്കറ്റ് നിരോധിത ഹാന്‍സ് പിടികൂടി. ഹാന്‍സ് കടത്താന്‍ ഉപയോഗിച്ച ഇന്നോവ കാറും സ്വിഫ്റ്റു കാറും രണ്ടു പേരെയും പോലീസ് അറസ്റ്റു ചെയ്തു.
തൃക്കൊടിത്താനം കോട്ടമുറി മാടത്തരുവി ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവന്നിരുന്ന കാഞ്ഞിരപ്പള്ളി എരുമേലി കല്ലായി വീട്ടില്‍ ഉമ്മറിന്റെ മകന് നൗഫല്‍ (29) തൃക്കൊടിത്താനം പൊട്ടശ്ശേരി പുതുപ്പറമ്പില്‍ സുള്‍ഫിയുടെ മകന് മാഹിന്‍ (23) എന്നിവരെയാണ് കോട്ടയം ആന്റിഗുണ്ടാ സ്ക്വാഡും തൃക്കൊടിത്താനം പോലീസും ചേര്‍ന്നു അറസ്റ്റു ചെയ്തത്. കോട്ടയം എസ്പിക്ക് ലഭിച്ച രഹസ്യ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തൃക്കൊടിത്താനം മുക്കാട്ടുപടിയില്‍ വച്ചാണ് ഹാന്‍സുമായി കോട്ടമുറിയില്‍ നിന്നും ചങ്ങനാശേരിയിലേക്ക് വരുകയായിരുന്ന സ്വിഫ്റ്റുകാറും മാഹിനെയും ആന്റിഗുണ്ടാ സ്ക്വാഡ് പിടികൂടിയത്. കാറില്‍ നിന്നും ഒന്നരചാക്ക് നിരോധിത ഹാന്‍സും പിടിച്ചെടുത്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോളാണ് മാടത്തരുവിയിലെ ഇരുനില വാടകവീട്ടില്‍ ഹാന്‍സ് സൂക്ഷിച്ചിരിക്കുന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് തൃക്കൊടിത്താനം പോലീസും ഗുണ്ടാ സ്ക്വാഡും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും എട്ടുചാക്കും വീടിനു മുന്നില്‍ കിടന്നിരുന്ന ഇന്നോവ കാറില്‍ നിന്നും മൂന്നര ചാക്ക് നിരോധിത ഹാന്‍സും കണ്ടെത്തുകയായിരുന്നു. നൗഫലാണ് വീട് വാടകയക്കെടുത്തിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് നൗഫലിനെ 800 പായ്ക്കറ്റ് ഹാന്‍സുമായി ഗാന്ധിനഗര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.ഡിവൈഎസ്പി ആര്. ശീകുമാര്‍, സി.ഐ കെ.പി വിനോദ്, തൃക്കൊടിത്താനം എസ്.ഐ റിചച്ചാര്ഡ് വര്‍ഗീസ്, ആന്റി ഗുണ്ടാ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: