ഇടുക്കി: ജില്ലയിലെ ഭൂമി സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഭൂസംരക്ഷണ സേന അംഗങ്ങള്‍ക്ക് ശമ്പളം ലഭിച്ചു. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കാലത്തെ ശമ്പളമാണ് കഴിഞ്ഞ ദിവസം കിട്ടിയത്. പാപ്പാത്തിച്ചോല കൈയേറ്റം ഉള്‍പ്പെടെ പ്രമുഖമായ കൈയേറ്റങ്ങള്‍ കണ്ടെത്തിയതിന്റെ പ്രതികാരമായാണ് ശമ്പളം വൈകിക്കുന്നത് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
ശമ്പളം ലഭിക്കണമെന്ന് കാണിച്ച് നിരവധി തവണ ഭൂസംരക്ഷണസേന അംഗങ്ങള്‍ സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു. സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതിനെ തുടര്‍ന്നാണ് ശമ്പള പ്രശ്നം ജന്മഭൂമി വാര്‍ത്തയാക്കിയത്. ഈ വാര്‍ത്തയാണ് ശമ്പളം നല്കാന് പ്രചോദനമായത്.
ഭൂസംരക്ഷണ സേനയ്ക്ക് യൂണിഫോം ആവശ്യാനുസരണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല.
ആറ് വര്‍ഷത്തിനിടെ മൂന്ന് ജോഡി യൂണിഫോമാണ് നല്‍കിയത്. അവധിയെടുക്കാതെ രാവും പകലും ജോലി നോക്കുന്ന ഇവര്‍ക്ക് ഒരോ മാസവും 28 ദിവസത്തെ വേതനം മാത്രമാണ് ലഭിക്കുന്നത്. 675 രൂപയാണ് പ്രതിദിന വേതനം. രണ്ട് ദിവസത്തെ വേതനം അകാരണമായി നല്‍കാതിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. ആഗസ്റ്റ് മാസത്തെ ശമ്പളം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: