കായംകുളം: കെഎസ്ആര്‍ടിസി ഡിപ്പോയിലേക്കു കൊണ്ടുവന്ന ഡീസലില്‍ വെള്ളവും ചെളിയും കണ്ടെത്തിയതിനെ തുടര്‍ന്ന് ഡീസല്‍ ഇറക്കാതെ ടാങ്കര്‍ ലോറി മടക്കി അയച്ചു. തിങ്കളാഴ്ച വൈകിട്ടാണ് 12,000 ലിറ്റര്‍ ഡീസലുമായി ടാങ്കര്‍ലോറി എത്തിയത്.
പമ്പ് ജീവനക്കാരും ഉദ്യോഗസ്ഥരും ടാങ്കറില്‍ നിന്നും സാമ്പിള്‍ എടുത്ത് പതിവുപോലെ പരിശോധിച്ചു. ഡീസലില്‍ വെള്ളമുണ്ടെന്നു കണ്ടെത്തിയതോടെ ഡീസല്‍ ഇറക്കിയില്ല. ഇന്നലെ രാവിലെ നടത്തിയ വിശദമായ പരിശോധനയില്‍ ഡീസലില്‍ വെള്ളവും ചെളിയുമുണ്ടെന്ന് കണ്ടെത്തി.
ഇരുപത്തിരണ്ടു ലിറ്റര്‍ ഡീസല്‍ എടുത്തു പരിശോധിച്ചപ്പോള്‍ 10 ലിറ്ററോളം വെള്ളവും ചെളിയും കണ്ടെത്തി. കൊച്ചി ഇരുമ്പനം ഐഒസി പ്ലാന്റില്‍ നിന്നുമാണ് ഇവടെ ഡീസല്‍ എത്തിക്കുന്നത്. സംഭവം സംബന്ധിച്ച് ഡിപ്പോ ജീവനക്കാര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കൂടുതല്‍ ഡിപ്പോകളിലും വെള്ളവും ചെളിയും കലര്‍ന്ന ഇന്ധനം എത്തിയതായും സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: