കോട്ടയം: ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവരെ പിന്തുടര്ന്നെത്തിയ സിപിഎമ്മുകാര്‍ വാകത്താനം പോലീസ് സ്റ്റേഷന് അടിച്ച് തകര്‍ത്തു. സ്റ്റേഷനില്‍ അഭയം തേടിയ ദളിതരെയും പോലീസുകാരെയും അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചു. സ്റ്റേഷനില്‍ എത്തിയവരെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
കുറച്ചുനാളുകളായി സിപിഎം-സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാകത്താനത്ത് സംഘര്‍ഷം നിലനിന്നിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന സിഎസ്ഡിഎസ് പ്രവര്‍ത്തകരായ വാകത്താനം വാഴക്കല്‍ സബിന്‍ സാബു, സാബു ജോര്‍ജ്, സുനിറ്റര് എന്നിവരെ ഞാലിയാകുഴിയില്‍ ഇരുപതോളം സിപിഎമ്മുകാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കാനൊരുങ്ങി.
അവിടെ നിന്നും രക്ഷപ്പെട്ട് ഇവര്‍ വാകത്താനം പോലീസ് സറ്റേഷനില്‍ അഭയം തേടി. ഇവരുടെ പിന്നാലെ മാരകായുധങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തി. സ്റ്റേഷനുള്ളില്‍ പോലീസുകാര്‍ ഒളിപ്പിച്ച സിഎസ്ഡിഎസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ സ്റ്റേഷനില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിജു സൈമണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ചു.
സ്റ്റേഷനിലെ പ്രിന്ററും കുടിവെള്ളം നിറച്ചുവെക്കുന്ന കൂജയും അടിച്ചു തകര്‍ത്തു. രക്ഷപ്പെടാനായി സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ വന്ന ഓട്ടോറിക്ഷ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്നു. സ്റ്റേഷനിലേക്ക് ഓടിക്കയറുന്നതിനിടെയില് ഇതിന്റെ താക്കോല്‍ ഊരാന്‍ കഴിഞ്ഞില്ല. പിന്നാലെ സ്റ്റേഷനിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഓട്ടോറിക്ഷ തട്ടിയെടുത്ത് ഞാലിയാകുഴിയില്‍ ഓടിച്ച് കൊണ്ടുവന്നതിന് ശേഷം അടിച്ചു തകര്‍ത്തു.
വാകത്താനം പോലീസ് സ്റ്റേഷന് ആക്രമണത്തിന് സമാനമായി ഏതാനും നാളുകള്‍ക്ക് മുമ്പ് പൊന്‍കുന്നം പോലീസ് സ്റ്റേഷനും സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: