അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ന് ഇന്ത്യയില്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് യോഗം.
അഹമ്മദാബാദിലെത്തുന്ന ആബെയെയും പത്നി അകി ആബെയേയും നരേന്ദ്ര മോദി സ്വീകരിക്കും. ഗാന്ധിനഗറിലാണ് ഉച്ചകോടി ചേരുന്നത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള പന്ത്രണ്ടാമത് ഉച്ചകോടിയാണിത്. മോദിയും ആബെയും പങ്കെടുക്കുന്ന നാലാമത്തെ ഉച്ചകോടിയുമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നിലവിലുള്ള സ്ഥിതി പരിശോധിക്കുകയും ഭാവി തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ചര്‍ച്ചകളുമായിരിക്കും നാളെ ചേരുന്ന ഉച്ചകോടിയില്‍ ഉണ്ടാവുക.
അഹമ്മദാബാദിനും മുംബൈയ്ക്കുമിടയ്ക്കുള്ള ആദ്യ ഹൈ സ്പീഡ് ട്രെയിന്‍ പദ്ധതിയുടെ പ്രാരംഭ ചടങ്ങിലും ഇരുവരും പങ്കെടുക്കും. പുതിയ പദ്ധതി വരുന്നതോടെ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാ ദൈര്‍ഘ്യം കുറയ്ക്കാനാകും. ലോകത്തെ ഏറ്റവും മികച്ച ഹൈ സ്പീഡ് ട്രെയിന്‍ സംവിധാനമുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്.
മോഡിയ്ക്കൊപ്പം എട്ട് കിലോമീറ്ററോളം നീളുന്ന റോഡ് ഷോയിലും ആബെ പങ്കെടുക്കും. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും സബര്‍മതി ആശ്രമം വരെയാണ് റോഡ് ഷോ. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം ഒരു വിദേശരാഷ്ട്ര നേതാവ് റോഡ് ഷോയില്‍ പങ്കെടുക്കുന്നത്.
ഇന്ന് ഇരുപ്രധാനമന്ത്രിമാരും സമര്‍ബതി ആശ്രമം സന്ദര്‍ശിക്കും. അഹമ്മദാബാദിലുള്ള 16-ാം നൂറ്റാണ്ടിലെ പ്രമുഖമായ സീതി സായ്യിദ് മസ്ജിദും മഹാത്മാ ഗാന്ധിയുടെ പേരിയുള്ള ദണ്ഡി കുതിര് മ്യൂസിയത്തിലും സന്ദര്‍ശനം നടത്തും.
ആബെയോടുളള ബഹുമാനാര്‍ത്ഥം മോഡി ഇന്ന് അഹമ്മദാബാദില്‍ പ്രത്യേക വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. ഗുജറാത്തി രീതിയിലുള്ള സസ്യഭക്ഷണമായിരിക്കും ഒരുക്കുക. 30-ലേറെ വിഭവങ്ങളും ഡെസേര്‍ട്ടുകളും വിരുന്നില്‍ ഉണ്ടാകും. ഇരുരാജ്യങ്ങളിലെയും പാചക വിദഗ്ധര്‍ ചേര്‍ന്നാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: