ന്യൂദല്‍ഹി: ആസാമിലെ അനധികൃത കുടിയേറ്റത്തെക്കുറിച്ച് ഔദ്യോഗികമായി ബംഗ്ലാദേശ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം. യുപിഎ സര്‍ക്കാരും ബിജെപിയും പ്രശ്നം ബംഗ്ലാദേശ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ധാക്കയിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വീണ സിക്രി പറഞ്ഞു. 1992 മുതലാണ് ബംഗ്ലാദേശില്‍നിന്നും അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യയിലെത്തുന്നത്. ഇരുരാഷ്ട്രങ്ങളും പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത കുടിയേറ്റം നിയമവിരുദ്ധമാണെന്ന് സിക്രി പറഞ്ഞു.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അനധികൃത കുടിയേറ്റം ഒരു കാരണമല്ലെന്നും അടുത്തിടെയുണ്ടായ പ്രശ്നങ്ങളും തങ്ങളുടെ ശ്രദ്ധയില്ശപ്പടുത്തേണ്ട ആവശ്യമില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ദീപു മോനി പറഞ്ഞു.
അനധികൃത കുടിയേറ്റമാണ് ആസാമിലെ പ്രശ്നങ്ങള്‍ക്ക് കാരണമെണന്ന് ഇന്ത്യന്‍ അധികൃതര്‍ ബംഗ്ലാദേശിനെ അറിയിച്ചിട്ടുണ്ട്. ഇതിന് വ്യക്തമായ തെളിവു നല്കാന് കഴിയില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു. ബംഗ്ലാദേശില്‍നിന്നും എത്രപേര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട് എന്നതിന് കൃത്യമായ കണക്കില്ല. ഇതേക്കുറിച്ച് ആര്‍ക്കും കൃത്യമായി അറിയില്ല. അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും കൃത്യമായ കണക്കില്ല. ഈവര്‍ഷം ജനുവരി മുതല്‍ ജൂലൈ 31 വരെ 591 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തിരുന്നു. 22 പേരെ പിടികൂടിയത് ആസാമില്‍നിന്നാണ്.
അനധികൃത കുടിയേറ്റം ചിലര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. അനധികൃത കുടിയേറ്റം ബംഗ്ലാദേശ് തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യക്ക് വ്യക്തമായ നിലപാടില്ലെന്നും സിക്രി പറഞ്ഞു.
അനധികൃത കുടിയേറ്റംതന്നെയാണ് ആസാമില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് മുതിര്‍ന്ന ബോഡോ നേതാവും മുന്‍ രാജ്യസഭാ എംപിയുമായ ഗ്വാര ബ്രഹ്മ പറയുന്നു. എന്നാല്‍ ആസാമില്‍ കഴിഞ്ഞമാസമുണ്ടായ സംഘര്ഷങ്ങള്ക്ക്മുമ്പ് ബംഗ്ലാദേശില്‍നിന്നും അനധികൃത കുടിയേറ്റക്കാര്‍ നുഴഞ്ഞുകയറിയിട്ടില്ല. അതിന് മുമ്പ് സംസ്ഥാനത്തെത്തിയ കുടിയേറ്റക്കാരും ന്യൂനപക്ഷമായ ബോഡോ ഗോത്രവിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: