ജമ്മു: അഭയാര്‍ത്ഥികളായ റോഹിങ്ക്യന്‍ മുസ്ലീമുകള്‍ രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് അഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അനധികൃത വിദേശ കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ജമ്മു ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ടെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്കി.
റോഹിങ്ക്യകള്‍ രാജ്യ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നതായും അവരെ ഭീകരര്‍ റിക്രൂട്ട് ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ അവരെ കണ്ടെത്തി് സ്വദേശത്തേക്ക് തിരിച്ചയക്കാന്‍ കേന്ദ്രം ആഗസ്റ്റില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
മ്യാന്മാറില് നിന്ന് കുടിയേറിയ റോഹിങ്ക്യകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരന്മാരുടെ അവകാശങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയും രാജ്യത്തിന്റെ പരിമിതമായ വിഭവങ്ങള്‍ ഞെരുക്കുകയുമാണെന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു.
6000 റോഹിങ്ക്യകള്‍ ജമ്മുവില്‍ അനധികൃതമായി താമസിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
2014 മുതല്‍ 400 തവണ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: