തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ ആരോഗ്യ മേഖല സമഗ്ര മാറ്റത്തിലാണെന്ന് വകുപ്പ് മന്ത്രി കെ.കെ. ശൈലജ. മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമായ എച്ച്എല്‍എല്‍ ഹിന്ദ്ലാബ്സ് എംആര്‍ഐ, സിടി സ്കാനിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാനവും സാങ്കേതികവുമായ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ആരോഗ്യ മേഖലയില്‍ നടക്കുന്നത്. തിരുവനന്തപുരത്ത് ചെമ്മരുതിയില്‍ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത ശേഷം കണ്ണൂരില്‍ രണ്ടും തിരുവനന്തപുരത്ത് മൂന്നും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. ഇതോടൊപ്പം മറ്റ് ജില്ലകളിലും രണ്ടും മുന്നും വീതം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ലക്ഷ്യമിട്ട 120 സ്ഥലങ്ങളില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു.
എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്.പി. ഖണ്ടേല്‍വാള്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, റേഡിയോളജി വിഭാഗം മേധാവി ഡോ. എന്‍. റോയ്, എസ്എടി ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. വി.ആര്. നന്ദിനി, എച്ച്എല്‍എല്‍ ഡയറക്ടര്‍ ഇ.എ. സുബ്രഹ്മണ്യം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: