തിരുവനന്തപുരം: കെപിസിസി ഭാരവാഹികളെ ഗ്രൂപ്പിന് അതീതമായി സമവായത്തിലൂടെ തെരഞ്ഞടുക്കണമെന്ന് കോണ്‍ഗ്രസ് രാഷട്രീയ കാര്യസമിതി. ഒക്ടോബര്‍ അഞ്ചിന് മുമ്പ് കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനം.
കഴിവും പരിചയവും ഉള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വിഎം.സുധീരന് പറഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വച്ചാല്‍ അത് പാര്‍ട്ടിയെ സര്‍വ്വനാശത്തിലേക്ക് നയിക്കുമെന്നും സുധീരന് പറഞ്ഞു. വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞടുക്കാനും എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി.
ഈ മാസം 20ന് മുമ്പ് ബ്ലോക്കുകളില്‍ നിന്നുള്ള കെപിസിസി ഭാരവാഹികളെ തീരുമാനിച്ച് ഒക്ടോബര്‍ 5ന് പ്രസിഡന്റ് അടക്കുമുള്ളവരെ തെരഞ്ഞെടുത്ത് പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം. കെ. മുരളീധരന് എംഎല്‍എയുടെ വിവാദ പ്രസ്താനവയെക്കുറിച്ച് ഷാനിമോള്‍ ഉസ്മാനും പി.സി ചാക്കോയും അഭിപ്രായം ഉന്നയിച്ചെങ്കിലും ചര്‍ച്ച ചെയ്തില്ല. എന്നാല്‍ കോവളം കൊട്ടാരം, തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം എന്നിവയില്‍ സമരം ഉപേക്ഷിച്ചത് ശരിയായില്ലെന്നതും സംബന്ധിച്ച് അഭിപ്രായം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: