കുറവിലങ്ങാട്: ഹരിതകേരളം ലക്ഷ്യമിട്ട പദ്ധതികളെല്ലാം പാതിവഴിയില്‍. കഴിഞ്ഞ ഡിസംബറില്‍ ആഘോഷത്തോടെയായിരുന്നു ഹരിത കേരളം പദ്ധതിയുടെ തുടക്കം. ഒന്‍പത് മാസം കഴിഞ്ഞപ്പോള്‍ പഞ്ചായത്ത് തലങ്ങളില്‍ പദ്ധതി നിര്‍ജീവമായ അവസ്ഥയിലാണ്. ആഘോഷത്തോടെ നടത്തിയ ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം പഞ്ചായത്തുകളില്‍ ഇതുമായി ബന്ധപ്പെട്ട തുടര്‍ജോലികള്‍ കാര്യമായി നടന്നില്ല. പദ്ധതി നടത്തിപ്പിനായി വികേന്ദ്രീകരണ ആസൂത്രണ മാതൃകയില്‍ പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പക്ഷെ, കൂട്ടായ്മ വാക്കില്‍ മാത്രം ഒതുങ്ങി. സാങ്കേതിക വിദഗ്ദ്ധര്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍ തുടങ്ങിയവുടെ സഹകരണത്തോടെ പദ്ധതികള്‍ നടപ്പാക്കുകയായിരുന്നു ലക്ഷ്യം.
ജലസംരക്ഷണവുമായി
ബന്ധപ്പെട്ട പദ്ധതികള്‍
ജലസംരക്ഷണം മുതല്‍ ജൈവകൃഷി വരെയുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിട്ടത്. പൊതുകിണറുകളുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്രദമാക്കുക, ഇവയുടെപരിസര പ്രദേശങ്ങള്‍ വൃത്തിയാക്കുക, കുളങ്ങളുടെ പട്ടിക തയ്യാറാക്കി ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കുക, മഴക്കുഴികളുടെ നിര്‍മാണം ശാസ്ത്രീയമായി ക്രമീകരിക്കുക, സ്കൂളുകളിലെ കിണറുകളിലുളള വെളളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. പക്ഷെ, പൊതുകണിറുകളിലെ പട്ടിക തയ്യാറാക്കുന്ന കാര്യത്തില്‍ പോലും നടപടിയുണ്ടായിട്ടില്ല. മാനലിന്യനിര്മ്മാര്ജ്ജനത്തിന്റെ ഭാഗമായി കിണറുകളിലെയും ചിറകളിലെയും പായല്‍, പല്സ്റ്റിക്മാലിന്യങ്ങള് എന്നിവ വാരിമാറ്റി വൃത്തിയാക്കുക, ഉറവിട മാലിന്യസംസ്കരണം സര്‍ക്കാര്‍ ഓഫീസുകളില്‍ മാലിന്യം കുറയ്ക്കുക, പല്‍സ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയവ നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
ജൈവകഷിയുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള്ജൈവകൃഷിപ്രോത്സാഹനത്തിനും ഹരിതകേരളം പദ്ധതിയില്‍ പ്രാധാന്യമുണ്ട്. സ്കൂള്‍ തലത്തില്‍ പച്ചക്കറി തോട്ടങ്ങള്‍ ആരംഭിക്കുന്നിന് ഹരിതസേനകള്ക്ക് രൂപം നല്‍കാനും നിര്‍ദേശം ഉണ്ടായി. പക്ഷെ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കേണ്ടവര്‍ തന്നെ അവ മറന്നമട്ടാണ്. ഉദ്ഘാടന ചടങ്ങിനായി മാത്രം വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മാത്രമാണ് പദ്ധതിയുടെ മിച്ചമുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: