കോട്ടയം: കളക്ടറയായിരിക്കുമ്പോള് കോട്ടയത്തെ അക്ഷരവഴികളിലൂടെ നടത്തിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വീണ്ടും കളക്ടറേറ്റിലെത്തി. ഇത്തവണ കേന്ദ്രമന്ത്രിയായിട്ടാണ് അദ്ദേഹം അവിടെ എത്തിയത്. കണ്ണന്താനം കളക്ടറയായിരി്ക്കുമ്പോഴാണ് കോട്ടയത്ത് സമ്പൂര്‍ണ്ണ സാക്ഷരത യജ്ഞം തുടങ്ങിയത്. ഔദ്യോഗിക തിരക്കുകള്‍ക്കിടെയില്‍ ലഭി്ക്കുന്ന ഇടവേളകളില്‍ അദ്ദേഹവും പഠിതാക്കളെ തേടിയിറങ്ങിയിരുന്നു.
കളക്ടറേറ്റിലെത്തിയ കേന്ദ്രമന്ത്രിക്ക് കളക്ടറും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. പഴയ സഹപ്രവര്‍ത്തകരുമായി അദ്ദേഹം സൗഹൃദം പുതുക്കിയാണ് മടങ്ങിയത്. ഇന്നലെ തിരക്ക് പിടി്ച്ച പരിപാടികളയായിരുന്നു കേന്ദ്രമന്ത്രിയുടെ സ്വന്തം ജില്ലയില്‍. കോട്ടയം എസ്എന്‍ഡിപി യൂണിയന് ഓഫീസ്,ജന്മഭൂമി കോട്ടയം യൂണിറ്റ് ഓഫീസ് , തിരുനക്കര പുത്തന്‍പള്ളി ജുമാ മസ്ജിദ്, ആര്‍എസ്എസ് കാര്യാലയം,കോട്ടയം ക്നാനായ അതിരൂപത, ചിങ്ങവനം ദേറ, ബിജെപി ജില്ലാകമ്മിറ്റി ഓഫീസ്, രാമപുരത്തെ ഫാദര്‍ ഉഴുന്നാലിലിന്റെ വസതി എന്നിവ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: