ചങ്ങനാശ്ശേരി: തിരുവോണദിവസം തലയ്ക്കു പരിക്കേറ്റു ചികിത്സയിലിരുന്ന മധ്യവയസ്കന് മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഒരാള്‍ അറസ്റ്റില്‍. പെരുന്ന പൂങ്കോയിക്കല്‍ ജയകുമാര്‍ (44) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഉത്രാടദിവസം പെരുന്നയില്‍ നടന്ന ഓണപ്പരിപാടിയില്‍ മദ്യലഹരിയില്‍ ബഹളംവച്ച പെരുന്ന ഗൗരിനിവാസില്‍ പ്രദീപ്കുമാര്‍ (പ്രേമന്-51) നെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടയില്‍ കാലുതെറ്റി ടാറിട്ട റോഡില്‍ തലയടിച്ചു വീണു. മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ ആരും ഇത് കാര്യമാക്കിയില്ല. തിരുവോണദിവസം രാവിലെ ഇതുവഴിയെത്തിയവരാണ് അവശനിലയില്‍ കിടന്ന പ്രേമനെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പ്രേമന് മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തില്‍ ഓണാഘോഷപരിപാടിക്ക് ശേഷം വീടുവിട്ട് മാറിനിന്നവരുടെ വിവരങ്ങള്‍ അന്വേഷിച്ചു. മൂന്നുദിവസമായി സ്ഥലത്ത് ഇല്ലാതിരുന്ന ജയന് ഉത്രാടദിവസം നടന്ന പരിപാടിക്കിടയില്‍ മേദ്യലഹരിയില് ബഹളംവച്ച പ്രേമനെ പിടിച്ചുമാറ്റിയവരുടെ കൂട്ടത്തിലുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് മനപൂര്‍വമല്ലാത്ത നഗരഹത്യയ്ക്ക് കേസെടുത്ത് ജയനെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: