അമ്പലപ്പുഴ: വാഹനമിടിച്ച സ്ഥലത്തു നിന്ന് 15 കിലോമീറ്ററപ്പുറം മൃതദേഹം കണ്ടെത്തിയത് പോലീസിനെ കുഴയ്ക്കുന്നു. ദേശീയപാതക്കരികിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സൂചന.
കലവൂര്‍ സ്വദേശി സുനിലിന്റെ മൃതദേഹത്തമാണ് ഇന്നലെ കളര്‍കോട് ചിന്മയ സ്കൂളിനു സമീപം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. എങ്കിലും അപകടം മടന്ന തോട്ടപ്പള്ളിയില്‍ നിന്ന് 15 കിലോമീറ്ററിനപ്പുറം കളര്‍കോട് മൃതദേഹം എത്തിയത് എങ്ങനെയെന്ന സംശയമാണ് ബാക്കി നില്‍ക്കുന്നത്.
അജ്ഞാത വാഹനം ഇടിച്ച് റോഡരികില്‍ കിടന്ന സുനിലിന്റെ മൃതദേഹം മറ്റേതോ വാഹനത്തില്‍ കുരുങ്ങിയതാകാമെന്ന നിഗമനമാണ് പോലീസിനിപ്പോളുള്ളത്. എന്നാലും കളര്‍കോട് ഭാഗത്ത് മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കപ്പെട്ടത് എങ്ങനെയെന്ന ചോദ്യത്തിന് പോലീസിന് ഉത്തരമില്ല.
മാത്രമല്ല, ഇടിച്ച വാഹനത്തെക്കുറിച്ചും പോലീസിന് യാതൊരു തുമ്പും ലഭിച്ചില്ല. പുത്തന്‍നട, കോമന എന്നിവിടങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണ്. താമല്ലാക്കലുള്ള ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരപരിധിയിലെ മറ്റ് നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് പോലീസിനുള്ളത്.
വാഹനത്തില്‍ മൃതദേഹം 15 കിലോമീറ്ററോളം കുരുങ്ങി സഞ്ചരിച്ചുവെന്നതും അവിശ്വസനീയമാണ്. ഇങ്ങനെയെങ്കില്‍ റോഡില്‍ രക്തക്കറ വീഴേണ്ടതാണ് എന്നാല്‍ ഈ 15 കിലോമീറ്ററിനുള്ളില്‍ എങ്ങും രക്തക്കറ റോഡില്‍ വീണിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
സാഹചര്യത്തെളിവുകളള് ഉപയോഗിച്ചുള്ളഅന്വേഷണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ തെളിവുകള്ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: