കാഞ്ഞാര്‍: മുട്ടം ഇല്ലിചാരി വിലങ്ങുപാറയില്‍ ജോണിയുടെ വീടാണ് ഇടിമിന്നലില്‍ തകര്‍ന്നത്. ഇടിമിന്നലില്‍ വീടിന്റെ മേല്‍ക്കൂര, ഓട് ,ആസ്ബറ്റോസ് എന്നിവ പൊട്ടിച്ചിതറി. വയറിങ് കേബിളുകളും സ്വിച്ച് ബോഡുകളും കത്തിനശിച്ചു.
വൈദ്യുതി ബോര്‍ഡ് സ്ഥാപിച്ച മീറ്റര്‍ പൊട്ടിച്ചിതറിച്ചു. ടെലിവിഷന്‍, ഫ്രിഡ്ജ്, ഫാന്‍ തുടങ്ങിയ ഗ്രഹോപകരണങ്ങളും തകരാറിലായി. ചൊവ്വാഴ്ച വൈകിട്ട് 7.30നാണ് ഇടിമിന്നല്‍ ഉണ്ടായത്. ഈ സമയം ജോണിയുടെ മകന് അബിനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇടിമിന്നല്‍ ഉണ്ടാകുന്നതിന് നിമിഷങ്ങള്‍ക്ക് മുന്നേയാണ് അബിന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയത്. ആയതിനാല്‍ വന്‍ അപകടം ഒഴിവായി. വില്ലേജ് അതിക്രിതര്‍ വീട് സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി. മുട്ടത്തെ ഉയര്‍ന്ന പ്രദേശമായ ഇവിടെ കഴിഞ്ഞത്തഴ്ചയും ഇടിമിന്നലില്‍ ഒരു വീടിന് തകരാര്‍ സംഭവിച്ചിരുന്നു.
മുയലിക്കല്ലേല് ജോസിന്റെ വീടിനാണ് അന്ന് ഇടിമിന്നല്‍ ഏറ്റ് തകരാര്‍ സംഭവിച്ചത്. ഇവിടെ മിന്നല്‍ രക്ഷാചാലകം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: