കൊച്ചി: ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിഖില്‍ കനേത്കര്‍ ക്വാര്‍ട്ടറിലെത്തി. 35 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് കനേത്കറിന്റെ മുന്നേറ്റം. പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ ഒളിവര്‍ കോളിനെയാണ് നിഖില്‍ തോല്‍പ്പിച്ചത്.
സ്കോര്‍: 21-17,21-18. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയുടെ ഹെന്‍ഡ്രിക് വെസ്റ്റെര്മേയറാണ് നിഖിലിന്റെ എതിരാളി. 2004ലെ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത നിഖില്‍ ഏഴു വര്‍ഷത്തിന് ശേഷമാണ് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇതേ വിഭാഗത്തിലെ മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ അബിന്‍ ശ്യാം ഗുപ്ത ഹംഗറിയുടെ ക്രിസ്റ്റോഫ് ഹൊര്വാത്തിനെ 21-18, 21-19 എന്ന നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി അവസാന എട്ടില്‍ ഇടംപിടിച്ചു. അടുത്ത റൗണ്ടില്‍ ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ റഷ്യയുടെ സ്റ്റാന്‍സ്ലാവ് പുകോവാണ് എബിന് ശ്യാമിന്റെ എതിരാളി.
40 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ ടോപ് സീഡും ഡാനിഷ് താരവുമായ ലാര്‍സ് ക്ലിന്ട്രപിനെ അട്ടിറിച്ച് സി.എം. ശശിധറും ക്വാര്‍ട്ടറിലെത്തി. മറ്റൊരു മത്സരത്തില്‍ ഡെന്മാര്ക്കിന്റെ തന്നെ മോര്‍ട്ടന്‍ ആരുപിനെ പരാജയപ്പെടുത്തി കെ.എ. അനീഷും അവസാന എട്ടില്‍ സ്ഥാനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: