ഭാഗ്പാത്: യമുനാ നദിയില്‍ ബോട്ട് മുങ്ങി 22 പേര് മരിക്കുകയും നിരവധി പേരെ കാണതാവുകയും ചെയ്തു.
അറുപതോളം യാത്രക്കാരെ കയറ്റിയ ബോട്ട് ഹരിയാനയിലേക്ക് പോകുന്നതിനിടെ ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാണ് അപകടത്തില്‍പ്പെട്ടത്. 20 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 12 പേരെ രക്ഷപ്പെടുത്തിയതായും ദുരന്ത നിവാരണ സേന ര്‍ പറഞ്ഞു.
ബോട്ടിലെ യാത്രക്കാരില്‍ അധികവും സ്ത്രീകളാണ്. ബോട്ടില്‍ കയറാവുന്നതിലധികം ആളുകളെ കയറ്റിയതിനെ തുടര്‍ന്ന് നദിക്ക് മധ്യേ ദുരന്തത്തില്‍പ്പെടുകയായിരുന്നു. പോലീസും മുങ്ങല്‍ വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി രക്ഷ പ്രവര്‍ത്തനം ആരംഭിച്ചു.
ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം ധനസഹായം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: