ന്യൂദല്‍ഹി : കാണ്‍പൂരില്‍ നിന്ന് അടുത്തിടെ കാണാതായ പെണ്‍കുട്ടികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇറ്റാവ ജില്ലയിലെ കൊക്കയില്‍ നിന്നാണ് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ ഇരുവരും ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്.
യോഗിത(18), ഹിമാനി(17) എന്നീ വിദ്യാര്‍ത്ഥികള്‍ കാണ്‍പൂര്‍ റനിയയിലെ സ്കൂളില്‍ നിന്ന് തിങ്കളാഴ്ച തിരിച്ചു വരുന്നതിനിടയിലാണ് കാണാതായത്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കളും മറ്റും റനിയ പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചിരുന്നു. തുടര്‍ന്ന് കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ റനിയ പോലീസ് സ്റ്റേഷന് മേധാവി രാംകൃഷ്ണ ഗാങ്വാറിനെ സസ്പെന്‍ഡ് ചെയ്തു. അതേസമയം ഇവരുവര്ക്കുമൊപ്പം കാണാതായ ലക്ഷ്മി എന്ന പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന കുല്‍ദീപ് സിങ് അടക്കം തിരിച്ചറിയാന്‍ സാധിക്കുന്ന കുറച്ചുപേര്‍ക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, കൊല ചെയ്യല്‍ എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുല്‍ദീപ് സിങ്ങിന് മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുമായി സൗഹൃദത്തിലായിരുന്നതായി ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: