തിരൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് വിപിനെ കൊലപ്പെടുത്തിയ കേസിലെ ഒളിവില്‍കഴിയുന്ന ഒന്നാംപ്രതിയുടെ ഭാര്യ അറസ്റ്റില്‍. എടപ്പാള്‍ അമ്പലത്തുവീട്ടില്‍ അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദ(37)യെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കൊലപാതകം ആസൂത്രണം ചെയ്ത സംഘത്തില്‍ ഭര്‍ത്താവിനൊപ്പം ഷാഹിദയും പങ്കാളിയായിരുന്നെന്ന് പോലീസ് പറഞ്ഞു. മുമ്പ് മൂന്നുതവണ വിപിന്‍ നേരെ വധശ്രമം നടത്തിയതിന് ശേഷം അക്രമിസംഘം താമസിച്ചത് ഇവരുടെ വീട്ടിലാണെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ രണ്ടുതവണ ബ്ലോക് പഞ്ചായത്തിലേക്ക് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി ഷാഹിദ മത്സരിച്ചിട്ടുണ്ട്. തിരൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഷാഹിദയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അബ്ദുള്‍ ലത്തീഫിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ സാബിനൂള്‍, സിദ്ദിഖ്, തുഫൈല്‍, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് ഹസന് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇതില്‍ സാബിനൂള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുകയും ബാക്കിയുള്ളവര്‍ ഗൂഢാലോചന നടത്തിയവരുമാണ്. ഷാഹിദയുടെ അറസ്റ്റോടെ പ്രതികളുടെ എണ്ണം ആറായി.
ആഗസ്റ്റ് 24ന് രാവിലെ ഏഴരയോടെയാണ് വിപിന്‍ കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വിപിനെ തിരൂരിനടുത്ത് ബി.പി അങ്ങാടി പുളിഞ്ചോട് വെച്ചാണ് ആക്രമിച്ചത്. അമ്പതു മീറ്ററോളം പിന്തുടര്ന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: