ന്യൂഡല്‍ഹി:കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് .നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചാണു കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തത്. സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനു വേണ്ടിയായിരുന്നു തീരുമാനം.പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളായ ഛത്തിസ്ഗഡ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവ ലേലത്തിന് എതിരായിരുന്നു. സഭയില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല സിഎജിയുടെ കണ്ടെത്തലുകള്‍. കണ്ടെത്തലുകളെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: