കൊച്ചി : മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒരുമാസത്തേക്കു കൂടി നീട്ടി.
അവധി അപേക്ഷയ്ക്കൊപ്പം വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെ കേസില്‍ സെന്‍കുമാര്‍ നല്കിയ ഹര്‍ജിയിലാണ് അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് നല്‍കിയിരുന്നത്. കേസ് റദ്ദാക്കാന്‍ സെന്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ സ്റ്റേറ്റ്മെന്റ് നല്കാന് സര്‍ക്കാരിന് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു.
ഡിജിപിയായിരിക്കെ ടിപി സെന്‍കുമാര്‍ കാല് വേദനയ്ക്ക് ആയുര്‍വേദ ചികിത്സയ്ക്കു വേണ്ടി അര്‍ദ്ധ ശമ്പളത്തോടു കൂടി അവധി എടുത്തിരുന്നു. ഇതിന്റെ രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. ഇതു റദ്ദാക്കാനാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.
തനിക്കെതിരെ ക്രിമിനല്‍ കേസുണ്ടെന്ന് വരുത്തി തീര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സെന്‍കുമാറിന്റെ ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: