കൊല്ലം: ലക്ഷ്മിനട സൂചിക്കാരന്മുക്കില്നിന്നും വാടി ഭാഗത്തേക്ക് പോകുന്ന റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. പരിസരവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൊതുടാപ്പിന്റെ ചുവടുഭാഗത്താണ് പൊട്ടിയത്.
മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ പ്രാവശ്യമാണ് പൈപ്പ് പൊട്ടുന്നത്. പരാതിയെ തുടര്‍ന്ന് ശരിയാക്കി രണ്ടാമത്തെ ദിവസം വീണ്ടും പൊട്ടി. ഇവിടെ റോഡിന്റെ വീതികൂട്ടല്‍ പണി പുരോഗമിക്കുകയാണ്. ഇതിനെ തുടര്‍ന്ന് റോഡിന്റെ മധ്യഭാഗത്തായ കുടിവെള്ള ടാപ്പാണ് തകര്‍ന്ന് വെള്ളം പാഴാകുന്നത്.
ഇതിനു സമീപത്തായി മറ്റൊരു ടാപ്പിലും വെള്ളം പാഴാകുന്നുണ്ട്. കാടുമൂടി കിടക്കുന്നതിനാല്‍ അധികം ശ്രദ്ധിക്കാനും കഴിയില്ല. ഇവിടെനിന്നും സമീപത്തെ വീട്ടുകാര്‍ പൈപ്പ് ഉപയോഗിച്ച് വീടുകളിലേക്ക് വെള്ളെമെടുക്കുന്നതായും ആക്ഷേപമുണ്ട്.
റോഡുപണി നടക്കുന്നതിനാല്‍ പൈപ്പ്ലൈന് പൊട്ടി വെള്ളം പാഴാകുന്നതിനാല്‍ ആ ഭാഗത്തെ വീടുകളിലേക്കുള്ള കുടിവെള്ള വിതരണം താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: