മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച നാലംഗ സംഘത്തെ പോലീസ് പിടികൂടി.
കൊട്ടിയം ജങ്ഷനില്‍ കഴിഞ്ഞദിവസം രാത്രി എട്ടോടെ ബൂട്സ് ആന്‍ഡ് ബ്യൂട്ടീസ് എന്ന കടയ്ക്കകത്ത് മയ്യനാട് നടുവിലക്കര ഗുരുമന്ദിരത്തിനു സമീപം ജസ്ലക്ക് ഭവനത്തില്‍ ഐബിന്‍ ആന്റണി (35) എന്നയാളെ തലയ്ക്കും മറ്റും മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗ സംഘത്തെയാണ് കൊട്ടിയെ എസ്ഐ രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായി പിടികൂടിയത്.
ഇരവിപുരം പള്ളിമുക്ക് ഉദയതാര നഗര്‍ 32 പ്രേം നിവാസില്‍ റംഷാദ് (32), വടക്കേവിള ഗോപാലശേരി ഇര്‍ഷാദ് ജങ്ഷനില്‍ സീനാ മന്‍സിലില്‍ മുഹമ്മദ് ഹനീഫാ മകന് അനസ് (32), കൊല്ലം വെസ്റ്റ് ജോനകപ്പുറം ചന്ദനയഴികം പുരയിടത്തില്‍ ഹാരീസ് (29), ഇക്ബാല്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ അക്രമം നടത്തിയശേഷം പോലീസ് പിന്തുടര്ന്നു വരുന്നതുകണ്ട് മെഡിസിറ്റി ആശുപത്രിയില്‍ കയറി ഒളിക്കുകയും പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയുമായിരുന്നു. അക്രമികളെ കീഴ്പ്പെടുത്തുന്നതിനിടെ പരിക്കേറ്റ എസ്ഐ രതീഷ് മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. കൊട്ടിയം സിഐ അജയ്നാഥ്, എഎസ്ഐ സുന്ദരേശന്, സിപിഒമാരായ ഗോപകുമാര്‍, നിത്യാരാജ്, കണ്ട്രോള് റൂം സിപിഒ അബു താഹിര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണെന്നു സംശയിക്കുന്നു. പ്രതികളുടെ കൈയില്‍നിന്നും ഇടിക്കട്ട, വാള് തുടങ്ങിയ മാരകായുധങ്ങള്‍ പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: