വട്ടിയൂര്‍ക്കാവ്: മരാമത്ത് പണിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിചയക്കുറവും കൃത്യവിലോപവും കാരണം വിവിധ വാര്‍ഡുകളിലെ പണി വൈകുന്നതായി കൗണ്‍സിലര്‍മാര്‍. വട്ടിയൂര്‍ക്കാവ് സോണിലെ കൊടുങ്ങാനൂര്‍, നെട്ടയം, വട്ടിയൂര്‍ക്കാവ്, കാച്ചാണി, തുരുത്തുമ്മൂല എന്നീ 5 വാര്‍ഡുകളിലെ പണിയാണ് വൈകുന്നത്. റോഡ്, കെട്ടിടനിര്മ്മാണപ്പണിയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്നുണ്ട്. വിവിധ വാര്‍ഡുകള്‍ക്കായി നഗരസഭ ഓരോ കോടി രൂപവീതം അനുവദിച്ചിട്ടുണ്ട്. റോഡ് പണി കാര്യമായി നടക്കാത്തതിനാല്‍ പൊതുജനങ്ങള്‍ പരാതിയുമായി കൗണ്‍സിലര്‍മാര്‍ക്കു മുന്നിലെത്തുന്നുണ്ട്. 5 വാര്‍ഡുകള്‍ക്കായി 3 മരാമത്ത് ഉദേ്യാഗസ്ഥരെയാണ് നഗരസഭ നല്‍കിയിരിക്കുന്നത്. ഇവരില്‍ ചിലരുടെ പരിചയക്കുറവാണ് പ്രശ്നങ്ങള്‍ക്കു കാരണം. ഫയലുകള്‍ വേഗത്തില്‍ നീങ്ങാത്തതാണ് പണി നീണ്ടുപോകാന്‍ കാരണമെന്ന് ആരോപണമുണ്ട്. ഇടറോഡുകളുടെ ടാറിംഗ്, പ്രധാന റോഡുകളുടെ പുനര്‍നിര്‍മ്മാണം, നഗരസഭാ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയവയെല്ലാം മുടങ്ങിക്കിടക്കുകയാണ്. മേയര്‍ അടിയന്തരമായി ഇടപെടാത്തതാണു പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: