ആലപ്പുഴ: തിരുവല്ല–മാവേലിക്കര റോഡില്‍ അറ്റകുറ്റപ്പണികള്‍ കൃത്യമായി ചെയ്യണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി. മോഹന്‍ദാസ് നിര്‍ദേശിച്ചു.
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും കെഎസ്ടിപി ചീഫ് എന്ജിനീയര്ക്കുമാണു നിര്‍ദേശം നല്‍കിയത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കുഴികള്‍ നികത്താന്‍ നടപടി സ്വീകരിക്കണം.
റോഡും അരികും തമ്മിലുള്ള വ്യത്യാസം കുറച്ച് ഒരേനിരപ്പിലാക്കുന്നതിനുള്ള നടപടികളും വേണം. എസ് വളവുകളില്‍ ഹമ്പുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം.
റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി അഞ്ചു വര്‍ഷ കാലയളവിനുള്ളില്‍ ഉണ്ടാകുന്ന കുഴികളും മറ്റ് അറ്റകുറ്റപ്പണികളും കരാറുകാരെക്കൊണ്ടു സമയബന്ധിതമായി ചെയ്യിപ്പിക്കാന്‍ നടപടി വേണമെന്നും നിര്‍ദേശിച്ചു.
കായംകുളം–തിരുവല്ല പാതയില്‍ കെഎസ്ടിപി നിര്‍മ്മിച്ച റോഡുകള്‍ ടാറുകള്‍ ഇളകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടുവെന്നാരോപിച്ച് ബി. ജയകുമാര്‍ ഫയല്‍ ചെയ്ത കേസിലാണു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: