കുമളി :ഇടമുറിയാതെ പെയ്ത മഴയെത്തുടര്‍ന്ന് തേക്കടി തടാകത്തിലേക്ക് ഒഴുകിയെത്തുന്നത് മാലിന്യപ്പുഴ. കുമളി ടൗണില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ചെറുതോടുകളിലൂടെ ഒഴുകിയെത്തുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകാവുന്ന മലിനജലമാണ്. തേക്കടിയുടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന വലുതും ചെറുതുമായ ഹോട്ടലുകളിലെ കക്കൂസ് മാലിന്യമുള്പ്പെടെയുള്ളവയാണ് ഈ മഴയ്ക്കൊപ്പം തടാകത്തില്‍ എത്തിച്ചേര്‍ന്നത്.
ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഭക്ഷിച്ചു വന്യമൃഗങ്ങള്‍ മരണപ്പെട്ട സംഭവങ്ങളുമുണ്ടാകുന്നുണ്ട്. മുന്‍പ് ജലസേചന വകുപ്പിന്റെ പരിശോധനയില്‍ തേക്കടി തടാകത്തിലെ ജലത്തില്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. കുമളി , ചക്കുപള്ളം എന്നീ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഏക കുടിവെള്ളശ്രോതസാണ് ഈ തടാകം.
ആവശ്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടി എടുക്കാത്തത് മൂലം ജില്ലാ കളക്ടര്‍ മുതല്‍ കുമളി പഞ്ചായത്തു ഭരണാധികാരികള്‍ വരെയുള്ളവര്‍ക്കെതിരെ ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: