ന്യൂദല്‍ഹി: ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ദ്വിദിന സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ 15 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. ദുരന്ത നിവാരണം, നൈപുണ്യ വികസനം സാമ്പത്തികം,വാണിജ്യം, നിക്ഷേപം, സിവില്വ്യോമയാനം കായികം, ശാസ്ത്ര-സാങ്കേതികം തുടങ്ങിയ വിവിധ മേഖലകളിലാണ് കരാറുകള്‍.
ദുരന്ത പ്രതിരോധ രംഗത്തെ സഹകരണവും യോജിച്ചുള്ള പ്രവര്‍ത്തനവും ലക്ഷ്യമാക്കിയുള്ള കരാറില്‍ ദുരന്ത നിവാരണത്തിലെ പരിചയവും അറിവുകളും നയങ്ങളും പങ്കുവയ്ക്കും.
ഇന്ത്യയുടെയും ജപ്പാന്റെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ ഇന്ത്യയില്‍ ജപ്പാനീസ് ഭാഷാപഠന സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
ഇന്ത്യയിലെ ജപ്പാനീസ് ഭാഷാപഠന മേഖലയിലെ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുതിന് ഇതുപകരിക്കും. ഇന്ത്യ ജപ്പാന് ആക്ട് ഈസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ വടക്കുകിഴക്കന്‍ മേഖലയില്‍ കാര്യക്ഷമമായും ഫലപ്രദമായും വികസനം പ്രോത്സാഹിപ്പിക്കുന്നതിനും കണക്ടിവിറ്റി കൂട്ടുന്നതിനും കരാറൊപ്പിട്ടിട്ടുണ്ട്.
ഇന്ത്യയിലുള്ള ജപ്പാന്‍കാര്‍ക്കായി ആഹാരം ജപ്പാനില്‍ നിന്നും ഇന്ത്യയിലേക്ക് കുള്ബോക്സുകള് വഴി അയക്കുതിന് വേണ്ടിയുള്ള സൗകര്യമൊരുക്കുതിനായി ഇന്ത്യാ-ജപ്പാന് തപാല്‍ വകുപ്പുകള്‍ തമ്മില്‍ വ്യാപാര സംവിധാനത്തിന് ”കൂള്‍ ഇ.എം.എസ്” സര്‍വീസ് ആരംഭിക്കാനും തീരുമാനമായി. ഇന്ത്യയ്ക്കും ജപ്പാനും ഇനിമുതല്‍ എണ്ണമറ്റ വിമാനങ്ങള്‍ രണ്ടുരാജ്യങ്ങളിലേയുംതെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: