മാവേലിക്കര: കോടികളുടെ ക്റമക്കേടുകള് കണ്ടെത്തിയ മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ ഭരണ സമിതി പിരിച്ചു വിട്ടു കൊണ്ട് ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്റാര് (ജനറല്‍) ഷാജിജോര്‍ജ്ജ് ഉത്തരവായി.
സഹകരണ നിയമം 32-ാം വകുപ്പു പ്റകാരമാണ് ഭരണമിതി പിരിച്ചു വിട്ടിരിക്കുന്നത്. ബാങ്കിന്റെ തഴക്കര ശാഖയില്‍ നടന്ന സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് ക്റമക്കേട് നടത്തിയ ജീവനക്കാരോടൊപ്പം ബാങ്ക് ഭരണസമിതിക്കും വീഴ്ച സംഭവിച്ചുവെന്നും ഭരണസമിതിയില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങളും ചുമതലകളും നിറവേറ്റുന്നതില്‍ വീഴ്ചയുണ്ടായതിനാലും അംഗങ്ങളുടെയും നിക്ഷേകരുടെയും താത്പര്യം സംരക്ഷിക്കുന്നതിലും ഭരണസമിതിയുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയുണ്ടായതിനാലും 32-ാം വകുപ്പു പ്രകാരം ഭരണസമിതി പിരിച്ചു വിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാവേലിക്കര അസി. രജിസ്ട്റാര് ഓഫീസിലെ ഓഫീസ് ഇന്‍സ്പെക്ടറായ സുമയമ്മാള്‍ പാര്‍ട്ട്ടൈം അഡ്മിനിസ്ട്റേറ്ററായി വ്യാഴാഴ്ച വൈകിട്ട് 4 ന് ചുമതലയെടുത്തു. സഹകരണ വകുപ്പ് 32 പ്രകാരമുള്ള കാരണം കാണിക്കല്‍ നോട്ടീസിനെതിരെ അഅന്നത്തെ ബാങ്ക് പ്രസിഡന്റ് വി. പ്രഭാകരന്‍പിള്ള ഹൈക്കോടതിയില്‍ ഡബ്ല്യുപി(സി) നം. 2719/2017 നമ്പരായി റിട്ട് പെറ്റീഷന് ഫയല്‍ ചെയ്തിരുന്നെങ്കിലും വാദം കേട്ട ഹൈക്കോടതി റിട്ട് പെറ്റീഷന് നിരസിച്ചിരുന്നു.
തഴക്കര ശാഖയില്‍ നടന്ന സാമ്പത്തിക ക്റമക്കേടുകളുടെ അടിസ്ഥാനത്തില്‍ മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ 32-ാം വകുപ്പു പ്റകാരം നടപടി സ്വീകരിക്കാവുന്നതാണെന്ന് മാവേലിക്കര സര്‍ക്കിള്‍ സഹകരണ യൂണിയന് സെക്റട്ടറിയും ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജരും ജോ. രജിസ്ട്രാറുടെ ഓഫീസില്‍ രേഖാ മൂലം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: