അമ്പലപ്പുഴ: ഭക്തിയിലൂടെ മാത്രമേ മുക്തി ഉണ്ടാകുകയുള്ളൂ, അതിനാല്‍ ഏതൊരു മനുഷ്യനും ഈശ്വരാരാധന ഉണ്ടായേ തീരൂ എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അറവുകാട് ക്ഷേത്രത്തില്‍ നടന്നു വന്നിരുന്ന കോടി അര്‍ച്ചനയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികളില്‍ നിന്നും തന്നെ രക്ഷിച്ചത് ഈശ്വരവിശ്വാസം ഉള്ളതുകൊണ്ടു മാത്രമാണന്നും അദ്ദേഹം പറഞ്ഞു.
ഗുരുദേവ ദര്‍ശനത്തിന് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലാണ് ഇന്നത്തെ സമൂഹം ജീവിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ന് അഭിപ്രായപ്പെട്ടു.
അമൃതാന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്ണ്ണാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. മനുഷ്യന്റെ ഉള്ളിലുള്ള ഈശ്വരനെ ഉണര്‍ത്തുവാനുള്ള സ്ഥലമാണ് ക്ഷേത്രം എന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രയോഗം പ്രസിഡന്റ് എസ്.കിഷോര്‍ കുമാര്‍ അദ്ധ്യക്ഷനായി. പി. പ്രേംജിത്ത് ശര്‍മ്മ, ജി. നീലാംബരന്‍, സെക്രട്ടറി പി.റ്റി. സുമിത്രന്,വൈസ് പ്രസിഡന്റ് എസ്. പ്രഭുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ലക്ഷദീപത്തിന്റെ ആദ്യ ദീപം തിരുവിതാംകൂര്‍ രാജകുടുമ്പാഗം ഗൗരീ പാര്‍വ്വതീഭായി തമ്പുരാട്ടി തെളിയിച്ചു. കനത്ത മഴയെ പോലും അവഗണിച്ച് പതിനായിരങ്ങളാണ് കോടി അര്‍ച്ചനയുടെ സമാപന ചടങ്ങ് ദര്‍ശിക്കുവാനും ലക്ഷദീപം തെളിക്കുവാനും എത്തി ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: