തൃശൂര്‍: സെക്സിനോടോ ലൗവിനോടോ താത്പര്യമുണ്ടെങ്കില്‍ വിളിക്കുക…കഴിഞ്ഞ ഫോണിലേക്ക് വരുന്ന എസ്എംഎസ് സന്ദേശത്തിന്റെ പിന്നിലെ സംഘത്തിനു പിന്നാലെ പോലീസ്.
ഒരു ഫോണ്‍ നമ്പര്‍ നല്‍കിയിട്ട്, ദയവായി എന്നെ വിളിക്കുക, തുടങ്ങിയ മെസേജുകളാണ് മൊബൈല്‍ ഫോണുകളിലേക്ക് ഒഴുകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലീസിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളാണ് എസ്എംഎസിന് പിന്നിലെന്നും സംശയിക്കുന്നു.
സര്‍വീസ് മെസേജുകളുടെ രൂപത്തില്‍ വരുന്നതിനാല്‍ ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താതാവാതെ കുഴങ്ങുകയാണ് പോലീസ്. മെസേജിനൊപ്പം ബന്ധപ്പെടാന്‍ ഒരു നമ്പറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം കുറഞ്ഞത് പത്ത് തവണയെങ്കിലും ഇത്തരത്തിലുള്ള എസ്എംഎസ് ലഭിക്കാറുണ്ടെന്ന് ചിലര്‍ പറയുന്നു. എസ്എംഎസില്‍ ലഭിക്കുന്ന നമ്പറില്‍ വിളിച്ചതിന്റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടായതായിട്ടുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലന്ന് പോലീസ് പറഞ്ഞു. ഇതിന് മുമ്പും ഇത്തരത്തില്‍ പല എസ്എംഎസുകളും പരന്നിട്ടുണ്ട്. അന്ന് പണം തട്ടുകയായിരുന്നു ലക്ഷ്യം. വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന പേരിലായിരുന്നു അന്നത്തെ മെസേജുകള്‍. പലരും ആദ്യം കാര്യമായി എടുത്തില്ലങ്കിലും തുടര്‍ച്ചയായി വരാന്‍ തുടങ്ങിയതോടെയാണ് പോലീസില്‍ പരാതി നല്തിയത്.
ഫോണുകളിലേക്ക് വരുന്ന അപരിചിതമായ മെസേജുകള്‍ക്ക് മറുപടി നല്‍കരുതെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്.അജിത്കുമാര്‍ മുന്നറിയിപ്പു നല്കി. പല ലക്ഷ്യങ്ങള്‍ ഈ മെസേജുകള്‍ക്കു പിന്നിലുണ്ടാവാം. സംശയകരമായ മെസേജുകള്‍ ലഭിച്ചാല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ലൊക്കാന്‍ഡോ സജീവം
ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്ന ലൊക്കാന്‍ഡോ വെബ്സൈറ്റ് സംസ്ഥാനത്ത് സജീവമാകുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ നിന്നാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. എറണാകുളം, ആലപ്പുഴ, മൂന്നാര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം സജീവമായിരിക്കുന്നത്.
പെണ്‍കുട്ടിയുടെ പ്രായവും ചിത്രവുമടക്കം സൈറ്റില്‍ പരസ്യപ്പെടുത്തിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ഈ സംഘത്തെ കണ്ടെത്താന്‍ പോലീസ് പ്രത്യേക ഷാഡോ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: