കോട്ടയം: നഗരത്തില്‍ മനുഷ്യജീവന് പുല്ലുവിലമാത്രം. പ്രധാന പാതയിലൂടെ തിങ്ങിനിറഞ്ഞുപോകുന്ന വാഹനങ്ങള്‍ കാല്‍നടക്കാരെ കണ്ടഭാവംപോലും നടിക്കാറില്ല. മിക്കപ്പോഴും റോഡ് മുറിച്ച് കടക്കാന്‍പോലും കഴിയാതെ കാല്‍നടക്കാര്‍ വിഷമിക്കുകയാണ്. റോഡിലെ പ്രധാന ജംഗ്ഷനുകളിലൊന്നും സീബ്രാ ലൈനുകളില്ല. ഉള്ളവതന്നെ മാഞ്ഞുകഴിഞ്ഞു. സീബ്രാലൈനില്‍ കൂടി റോഡുമുറിച്ച് കടക്കാമെന്ന് കാല്‍നട യാത്രക്കാര്‍ വിചാരിച്ചാല്‍ അത് സാദ്ധ്യവുമല്ല. കാരണം വാഹനങ്ങള്‍ ഈ സ്ഥലത്തെത്തിയാല്‍ പോലും നിര്‍ത്താറില്ല. മിക്കപ്പോഴും യാത്രക്കാര്‍തന്നെ കൈകാണിച്ച് വാഹനങ്ങള്‍ക്ക് കുറുകെ ചാടുകയാണ്. ഇതും അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
റോഡിന്റെ വശങ്ങളില് കാല്‍നടയായി സഞ്ചരിക്കാനുള്ള സ്ഥലംമുഴുവന്‍ കച്ചവടക്കാര്‍ കയ്യേറിയിരിക്കുന്നു. ഇത് കാരണം കാല്‍നടക്കാര്‍ നിരത്തിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. പലഭാഗത്തും ഫുട്പാത്തുകള്‍ ഇല്ലാത്തതും മൂടിയില്ലാത്ത ഓടകളും മഴക്കാലത്തെ വെള്ളക്കെട്ടുമെല്ലാം അപകടം ക്ഷണിച്ചുവരുത്തുകയാണ്. അധികൃതര്‍ ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നഗരത്തില്‍ വിലപ്പെട്ട മനുഷ്യജീവനുകള്‍ പൊലിയാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: