ചാലക്കുടി: ഫിനോമില് കോര്പ്പറേഷന് തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 60 കോടിയിലധികം തട്ടിയെടുത്തതായി പ്രാഥമിക നിഗമനമെന്ന് പോലീസ്.
സ്ഥാപനത്തിന്റെ നടത്തിപ്പുകാരിലൊരാളായ കല്ലേറ്റുംകര സ്വദേശി മുത്തിരപ്പറമ്പില് ഷംഷീറിനെ(54)യാണ് എസ്.ഐ ജയേഷ് ബാലനും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.മുംബൈ ആസ്ഥാനമായി 1990ല്‍ ഹൗസിംങ്ങ് ഫിനാന്‍സ് എന്ന സ്ഥാപനമായിട്ടായിരുന്നു തുടക്കം.
നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന പണം ഉപയോഗിച്ച് തമിഴ്നാട്,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആരംഭിക്കുകയായിരുന്നു.അതില്‍ നിന്ന് ലഭിക്കുന്ന ലാഭ വിഹിതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം.
ചാലക്കുടി പേരാമ്പ്രയില്‍ മള്‍ട്ടി സെപാഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങുമെന്ന് പരസ്യം നല്കി. നിക്ഷേപകര്‍ക്ക് വര്‍ഷം തോറും മുപ്പതിനായിരം രൂപയുടെ മെഡിക്ലെയിം,ഇന്‍ഷൂറന്‍സും വാഗ്ദാനം ചെയ്തിരുന്നു.
തുടക്കത്തില്‍ വലിയ ഹോട്ടലുകളില്‍ ക്ലാസുകള്‍,നടത്തി നാനതുറകളില്‍ നിന്നും ഏജന്റുമാരെ ആകര്‍ഷിച്ചായിരുന്നു പ്രവര്‍ത്തനം.ഏജന്റുമാര്‍ക്ക് വലിയ കമ്മീഷനും ,സമ്മാനങ്ങളുമായിരുന്നു നല്‍കിയിരുന്നത്.
ഫിനോമിനല്‍ ഹൗസിംങ്ങ് ഫിനാന്‍സ്,ഫിനോമിനല്‍ ഇന്‍ട്രസ്ട്രീസ്.ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍,ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ മലയാളി,എസ്.എന്‍.കെ.ഗ്രൂപ്പ്,എസ്.എന്‍.കെ.ഗ്രൂപ്പ് ഓഫ് കമ്പനീസ്, തുടങ്ങി വിവിധ പേരുകളിലായിരുന്നു പണം തട്ടിപ്പ് നടത്തിയിരുന്നത്. പോലീസ് അന്വേക്ഷിക്കുന്നതറിഞ്ഞ് വീട്ടില്‍ താമസിക്കാതെ വിവിധ ഹോട്ടലുകളില്‍ താമസിച്ച് വരികയായിരുന്നു.കഴിഞ്ഞ ദിവസം കല്ലേറ്റുംകരയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കുറച്ചു രേഖകള്‍ എടുക്കാന്‍ വന്നപ്പോഴായിരുന്നു പ്രതി വലയിലായത്.
ആയിരത്തി അഞ്ഞൂറിലധികം പരാതികളാണ് മൂന്ന് ദിവസത്തിനുള്ളില്‍ ചാലക്കുടി പോലീസില്‍ ലഭിച്ചിരിക്കുന്നത്.പരാതികള്‍ വരും ദിവസങ്ങളില്‍ കൂടാനാണ് സാദ്ധ്യതയെന്ന് പോലീസ് പറയുന്നു.
സൗത്ത് ജംഗ്ഷനിലുള്ള ഹെഡ് ഓഫീസ് ഏഴ് കോടിയോളം രൂപക്ക് വിറ്റതായും പറയപ്പെടുന്നു.കെട്ടിടത്തിന്റെ വില്‍പ്പനക്ക് തടസമില്ലാതിരിക്കുവാന് കെട്ടിടം വിറ്റ് കിട്ടുന്ന തുക നിക്ഷേപകര്‍ക്ക് നല്‍കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.എന്നാല്‍ ആരുമറിയാതെ കെട്ടിടം വില്‍ക്കുകയും തുക ഡയറക്ടര്‍മാര്‍ വീതിച്ചെടുത്ത് മുങ്ങാനായിരുന്നു ഇവരുടെ പരിപാടി. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി ജല അതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു. അവിടെ നിന്ന് വി.ആര്.എസ് എടുത്താണ് ഫിനോമിനലില് കമ്മീഷന് ഏജന്റായി പ്രവര്‍ത്തിച്ചു തുടങ്ങിയത്.
അതിനിടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു ഡയറക്ടര്‍ കൂടി കസ്റ്റഡിയിലായതായി സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: