ചെന്നൈ: ബഹുരാഷ്ട്ര കമ്പനിയുടെ പരസ്യത്തിലഭിനയിക്കാനുളള കോടികളുടെ വാഗ്ദാനം ഇന്ത്യന്‍ ക്രിക്ക്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി നിരസിച്ചു.
ശീതള പാനീയങ്ങള്‍ ഞാന്‍ കുടിക്കാറില്ല. ഞാന്‍ ഉപയോഗിക്കാത്ത സാധനം എങ്ങിനെ പ്രചരിപ്പിക്കും. അതുകൊണ്ടാണ് ശീതളപാനിയത്തിന്റെ പ്രചാരണത്തിനായുളള വാഗ്ദാനം നിരസിച്ചതെന്ന് കോഹ്ലി പറഞ്ഞു.
നിലവില്‍ ദേശീയ ബാഡ്മിന്റണ്‍ ടീമിന്റെ മുഖ്യ പരിശീലകനായ പി. ഗോപീചന്ദ് രണ്ട് ദശാബ്ദം മുമ്പ് ഇത്തരം തീരുമാനം എടുത്തിട്ടുണ്ട്. ശീതളപാനീയം ഒരിക്കലും കുടിക്കില്ലെന്ന് ഗോപീചന്ദ് ശപഥം ചെയ്തിരുന്നു. 2001ല്‍ ഓള് ഇംഗ്ലണ്ട് നേടിയപ്പോള്‍ ഗോപീചന്ദും ശീതളപാനീയ കമ്പനിയുടെ വമ്പന്‍ വാഗ്ദാനം നിരസിച്ചിരുന്നു.
ഇന്ത്യക്കായി മത്സരിക്കുമ്പോഴൊക്കെ കഴിയുന്നത്ര ശാരീരികവും മാനസികവുമായ കരുത്താര്ജിക്കുകയെന്നതാണ് തന്റെ തത്ത്വശാസ്ത്രം. ക്യാപ്റ്റനെന്ന നിലയില്‍, തനിക്ക് ചെയ്യാന്‍ പറ്റാത്തതൊന്നും ചെയ്യാന്‍ സഹകളിക്കാരോട് ആവശ്യപ്പെടാറില്ലെന്ന് കോഹ്ലി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: