കൊച്ചി: മുന്നറിയിപ്പില്ലാതെ നടത്തിയ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഇന്നലെയും രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു.
ചാലക്കുടി-ഇരിങ്ങാലക്കുട, ശാസ്താംകോട്ട-കരുനാഗപ്പള്ളി ഭാഗങ്ങളിലാണ് ട്രാക്കില്‍ പണികള്‍ നടന്നത്. മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്സും, കന്യാകുമാരിക്കുള്ള ഹിമസാഗര്‍ എക്സ്പ്രസ്സും രണ്ട് മണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്തെത്തിയത്.
തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് ചെന്നൈ മെയില്‍ ഒരു മണിക്കൂറോളം വൈകിയാണ് എറണാകുളത്ത് എത്തിയത്. ഷൊര്‍ണൂര്‍, തൃശൂര്‍ ഭാഗത്ത് നിന്നും എറണാകുളത്തേക്ക് വന്ന ദീര്‍ഘദൂര ട്രെയിനുകള്‍ ഒരു മണിക്കൂറോളം വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു.
അറിയിപ്പില്ലാതെ റെയില്‍വേ നടത്തിയ അറ്റകുറ്റപണികളില്‍ യാത്രകാരെയും ദുരിതത്തിലാക്കി. തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴില്‍ ഇന്നും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: