തിരുവനന്തപുരം: വിദ്യാലയങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സമീപം ദൂരപരിധി കുറച്ച് ബാറുകള്‍ തുറക്കാനുളള നീക്കം തടയുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ്ബാബു.
സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതീകാത്മക മദ്യശാല തുടങ്ങിയുളള പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണ് മദ്യനയത്തില്‍ നടന്നിട്ടുള്ളത്. ടൂറിസം വികസനത്തിന് വേണ്ടിയാണ് ദൂരപരിധി കുറച്ച് വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപം മദ്യഷാപ്പുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതെന്ന എക്സൈസ് മന്ത്രിയുടെ അഭിപ്രായം അപമാനകരമാണ്. കേരള സര്‍ക്കാരിനെ രക്ഷിക്കാന്‍ ബിവറേജസ് കോര്പ്പറേഷന് മാത്രമെ സാധിക്കൂ എന്ന അവസ്ഥയാണെന്നും പ്രകാശ്ബാബു പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ. ആര്. അനുരാജ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്.രാജീവ്, ട്രഷറര്‍ സമ്പത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി സതിഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: