ടോക്കിയോ: ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പായിച്ചു. വിലക്കുകള്‍ മറികടന്നാണ് ഇന്ന് പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗിനടുത്തുള്ള സുനാനില്‍ നിന്ന് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചത്. മിസൈല്‍ 3700 കിലോമീറ്റര്‍ സഞ്ചരിച്ചതായും ജപ്പാന് സമീപം കടലില്‍ പതിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസം അവസാനവും ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.
അണുബോംബ് പ്രയോഗിച്ച് ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചുട്ടു ചാമ്പലാക്കുമെന്നും ഉത്തരകൊറിയ ഭീഷണി മുഴക്കിതിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണവും നടത്തിയിരിക്കുന്നത്. അമേരിക്കയുടെ താളത്തിനൊത്തു തുള്ളുകയാണു ജപ്പാന്. അണുബോംബ് പ്രയോഗിച്ച് ജപ്പാന്റെ നാലു ദ്വീപുകളെ മുക്കും. അമേരിക്കയെ തല്ലിക്കൊല്ലേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും ഉത്തരകൊറിയ പറഞ്ഞിരുന്നു.
അതേസമയം വിലക്കുകള്‍ ലംഘിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ വിക്ഷേപിച്ച സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. ജപ്പാന്, അമേരിക്ക എന്നീ രാജ്യങ്ങളാണ് അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: