കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് സിപിഎം ആഹ്ലാദപ്രകടനം നടത്തിയതിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ എടുത്ത കേസ് അവസാനിപ്പിക്കുന്നു. ദൃശ്യത്തിന്റെ ആധികാരികത വ്യക്തമാകാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.
പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ബിജു കൊല്ലപ്പെട്ട മെയ് 12ന് രാത്രിയാണ് കുമ്മനം ട്വിറ്ററില്‍ ദൃശ്യം പോസ്റ്റ് ചെയ്തത്. ട്വിറ്റര്‍ ദൃശ്യം ദേശീയമാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതോടെ സിപിഎം ഇതിനെതിരെ രംഗത്തുവന്നു. സാമുദായിക സ്പര്‍ധയുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കുമ്മനത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നല്കി. തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം പോലീസ് കേസെടുത്തു.
കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ സിഐ ടി.കെ രത്നകുമാര്‍, ടൗണ്‍ എസ്ഐ ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയിരുന്നു. സദുദ്ദേശ്യപരമായാണ് താന്‍ ദൃശ്യം പോസ്റ്റ് ചെയ്തതെന്ന് കമ്മനം മൊഴി നല്കി. കണ്ണൂരിലെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരില്‍ ആരോ ആണ് ദൃശ്യങ്ങള്‍ അയച്ച് തന്നത്. ആരാണെന്ന് ഓര്‍മയില്ലന്നും മൊഴിയില്‍ പറഞ്ഞിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ കുമ്മനത്തിന്റെ മൊഴി ഖണ്ഡിക്കത്തവിധത്തിലുള്ള ശാസ്ത്രീയ തെളിവുകളോ, മറ്റ് മൊഴികളോ ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: