കൊല്ലം: കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള സാംസ്കാരികഘോഷയാത്ര ശ്രദ്ധേയമായി. നാടിന്റെ തനത് കലാരൂപങ്ങള്‍ക്കൊപ്പം കുട്ടികളും വിദ്യാര്‍ത്ഥികളും വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളും ഓരോ വാര്‍ഡുകളും കുടുംബശ്രീ പ്രവര്‍ത്തകരും അണിനിരന്നപ്പോള്‍ മഴക്കാറൊഴിഞ്ഞ് പ്രകൃതിയും കൂടെനിന്നു. പ്രോത്സാഹനവുമായി ആയിരങ്ങള്‍ ന ഗവീഥികള് കൈയ്യടക്കി.
ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നിന്ന് വൈകിട്ട് 3.30ന് ഘോഷയാത്ര ആരംഭിച്ചു. ആദ്യ നിരയില്‍ മഹാത്മാഗാന്ധി പാര്‍ക്കിന്റെ ബാനറണിഞ്ഞ കുതിരകളും ബുള്ളറ്റ് യൂസേഴ്സ് ക്ലബ്ബ് അംഗങ്ങളും അണിനിരന്നു.
പിന്നാലെ ഓണകാഴ്ചകളുടെ നിറവും ചന്തവും പകര്‍ന്ന് തൃശൂരില്‍ നിന്നെത്തിയ നാല്പതംഗ പുലികളി സംഘം. മേയര്‍ വി. രാജേന്ദ്രബാബു, എം. മുകേഷ് എംഎല്‍എ എന്നിവരടങ്ങുന്ന ജനപ്രതിനിധികള്‍ ബാനറിന് പിന്നില്‍ ഘോഷയാത്രയ്ക്കൊപ്പം ചേര്‍ന്നു. ഘോഷയാത്ര കൊല്ലം ലാല്‍ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നിന്ന് തുടങ്ങി റെയില്‍വെ സ്റ്റേഷന്, ചിന്നക്കട, താലൂക്ക്, കച്ചേരിയില്‍ തിരിഞ്ഞു ചിന്നക്കട വഴി ആശ്രാമം മൈതാനിയില്‍ എത്തിച്ചേര്‍ന്നു.
അരിനല്ലൂരിന്റെ ചരിത്രത്തോട് ചേര്‍ത്തുവയ്ക്കുന്ന കരടികളി ഘോഷയാത്രയില്‍ വേറിട്ടുനിന്നു. ട്രാന്സെന്റേഴ്സിന്റെ സംസ്ഥാനത്തെ പ്രഥമ കുടുംബശ്രീയായ സഹജയിലെ അംഗങ്ങള്‍ ഘോഷയാത്രക്ക് മാറ്റുകൂട്ടി. സഹജയില്‍ അംഗങ്ങളായ 12 ട്രാന്സെന്ഡേഴ്സാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: