ചാണ്ഡിഗഢ്: ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരെ പുതിയ വെളിപ്പെടുത്തലുമായി അനുയായി രംഗത്ത്.
ദേരയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലെ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ ഗുര്‍മീത് പീഡിപ്പിച്ചെന്നാണ് ഒരു കാലത്ത് ദേരയിലെ അംഗമായിരുന്ന ഗുര്‍ദാസ് സിങ് ടൂഡിന്റെ വെളിപ്പെടുത്തല്‍.
ഗുര്‍മീതിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടികളെ ദേരയിലെ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാക്കാറുണ്ടെന്നും ഗുര്‍ദാസ് പറഞ്ഞു.
ഗുര്‍മീതിന്റെ പീഡനത്തിനിരയായ സ്ത്രീകളില്‍ പലരുടേയും വിവാഹം കഴിഞ്ഞതായും ഗുര്‍ദാസ് കോടതിയില്‍ വ്യക്തമാക്കി. ആറോളം സ്ത്രീകളെ ഗുര്‍മീത് ലൈംഗികമായി പീഡിപ്പിച്ചെന്ന് സിബിഐയുടെ കുറ്റപത്രത്തിലും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: