കോഴിക്കോട്: ഐസ്ക്രീം കേസില്‍ വീണ്ടും വെളിപ്പെടുത്തല്‍. പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെ തെറ്റായ മൊഴികള്‍ നല്കാന് തങ്ങള്‍ നിര്ബ്ബന്ധിതരായെന്നാണ് ഐസ്ക്രീം പാര്‍ലര്‍ കേസിലെ ഇരകളും സാക്ഷികളുമായ ബിന്ദു, റോസ്ലിന് എന്നിവര്‍ ഇന്നലെ വെളിപ്പെടുത്തിയത്. വീട് വെച്ച് നല്‍കാമെന്ന് പ്രലോഭിപ്പിച്ചതിനാലാണ് തങ്ങള്‍ മൊഴിമാറ്റിപ്പറഞ്ഞത്. എഡിജിപി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഐസ്ക്രീം അന്വേഷണ കേസ് അട്ടിമറിക്കപ്പെട്ടതിനെകുറിച്ച് അന്വേഷിച്ച് ഹൈക്കോടതിക്ക് മുമ്പാകെറിപ്പോര്ട്ട് നല്‍കിയിരുന്നത്.
മുസ്ലീം ലീഗ് പ്രവര്‍ത്തകനായ റാഫിയുടെ കൂടെ മന്ത്രിയെ കാണാന്‍ സെക്രട്ടറിയേറ്റില്‍ എത്തിയെങ്കിലും മന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല. മന്ത്രിയുടെ വീട്ടില്‍ എത്തിയപ്പോള്‍ പരിചയഭാവം നടിച്ചില്ല. പിന്നീട് സംസാരിച്ചപ്പോള്‍ പണം നല്‍കാമെന്ന വാഗ്ദാനം ആവര്‍ത്തിച്ചു. ഏതെങ്കിലും ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ആ വാക്കും പാലിക്കപ്പെട്ടില്ല. റൗഫിനെതിരെ മൊഴി നല്‍കണമെന്ന് നിര്‍ബന്ധിച്ചിരുന്നു. ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പേരുകളും പുറത്ത് വന്നിട്ടില്ല. പകുതി പേരുകള്‍ മാത്രമേ പുറത്തു വന്നിട്ടുള്ളൂ. പത്തോളം പെണ്‍കുട്ടികള്‍ കൂടി ഇതില്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട്, അവര്‍ വെളിപ്പെടുത്തി.
എല്‍ഡിഎഫ് സര്‍ക്കാരാണ് എഡിജിപി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ അനൂപ് കുരുവിള ജോണ്‍, പി.വിജയന്,ജെയ്സണ്‍ കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തിലൂള്ള അന്വേഷണസംഘത്തെ ഏര്‍പ്പെടുത്തിയത്. 10 മാസത്തെ അന്വേഷണത്തിന് ശേഷം ജനുവരി 28 നാണ് അന്വേഷണറിപ്പോര്‍ട്ട് ജെയ്സണ്‍ കെ. അബ്രഹാം കോടതി മുമ്പാകെ സമര്‍പ്പിച്ചത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഐസ്ക്രീം കേസ്സുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് റൗഫ് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: