ന്യൂയോര്‍ക്ക്: ഇരുപതു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം കസീനിക്ക് വിട. ശനി ഗ്രഹത്തെപ്പറ്റി പഠിക്കാന്‍ നാസ അയച്ച ഉപഗ്രഹമാണ് കസീനി. ഇന്നലെ ഉപഗ്രഹം ശനിയില്‍ ഇടിച്ചിറക്കി. അതോടെ വിലപ്പെട്ട ധാരാളം വിവരങ്ങള്‍ ലോകത്തിന് സമര്‍പ്പിച്ച ഉപഗ്രഹത്തിന് അന്ത്യമായി. ലോകമെമ്പാടുമള്ള ശാസ്ത്രജ്ഞര്‍ കസീനിക്ക് വിട നല്കി.
97ല്‍ ഫ്ളോറിഡയിലെ കേപ് കനാവറില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം ശനിയുടെ ആറ് ഉപഗ്രഹങ്ങളും ശനിയുടെ വലയത്തിനു മുകളിലെ ത്രിമാന രൂപങ്ങളും ഒരു വര്‍ഷത്തോളം ശനിയില്‍ വീശിയടിച്ച കൊടുങ്കാറ്റും കണ്ടെത്തിയിരുന്നു. ശനിയുടെ ഉപഗ്രഹമായ എന്‍സിലോഡ്സില്‍ അതിശീത ജലപ്രവാഹവും ടൈറ്റനില്‍ ഈഥെയ്നും മീഥെയ്നും ചേര്‍ന്നുള്ള തടാകം ഉണ്ടെന്നും കസീനിയാണ് കണ്ടെത്തിയത്.
390 ഡോളറിന്റെ ബൃഹത് പദ്ധതിയായിരുന്നു ഇത്. 27 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് കസീനി വഴിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 790 കോടി കിലോമീറ്ററുകള്‍ താണ്ടിയ ഉപഗ്രഹത്തിലെ ഇന്ധനം തീര്‍ന്നിരുന്നു.
കൊല്ലപ്പെടും വരെ ശനിയെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയുമുള്ള വിവരങ്ങള്‍ നല്കിയ കസീനി രാവിലെ എട്ടുമണിയോടെ( 11.55 ഗ്രീന്‍വിച്ച് മീന്‍ ടൈം)യാണ് ശനിയുടെ വാതക നിബിഡമായ പ്രതലത്തിലേക്ക് കൂപ്പുകുത്തിയത്.
ഇന്ധനം തീര്‍ന്ന് തകര്‍ച്ചയിലേക്ക് നീങ്ങിയ വാഹനം ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റന്, എന്‍സിലോഡ്സ് തുടങ്ങിയക്ക് നാശം വരുത്താതിരിക്കാനാണ് ശനിയില്‍ തന്നെ ഇടിച്ചിറക്കിയത്. സമുദ്രങ്ങളുള്ള ഇവയില്‍ ജീവന്റെ തുടിപ്പുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവയെ ഭാവി പര്യവേഷണങ്ങള്‍ക്കു വേണ്ടി ഒരു കുഴപ്പവുമല്ലാതെ സംരക്ഷിക്കേണ്ടത് ലോകത്തിന്റ തന്നെ ഉത്തരവാദിത്തമാണ്. അവസാന സമയത്തും കസീനി സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്ന, ഞങ്ങളുണ്ടാക്കിയ കസീനിയെ മരണത്തിനു വിട്ടുകൊടുത്തത് കാണാന്‍ വലിയ ദുഖമുണ്ടായിരുന്നു. ലീസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. സ്റ്റാന്‍ലി കൗലേ പറഞ്ഞു. പക്ഷെ ദൗത്യം ഭംഗിയായി തന്നെ അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു. അദ്ദേഹം തുടര്‍ന്നു.
മുന്‍പ് മൂന്ന് ഉപഗ്രഹങ്ങള്‍( പയനിയര്‍ 2 വോയേജര്‍ 1, വോയേജര്‍ 2) ശനിയെപ്പറ്റി പഠിക്കാന്‍ അയച്ചിരുന്നുവെങ്കിലും ഇത്രയേറെ ആഴത്തില്‍ ശനിയെപ്പറ്റിയുള്ള വിവരങ്ങള്‍ നല്കാന് കസീനിക്കു മാത്രേമ കഴിഞ്ഞിരുന്നുള്ളൂ. ഫ്രഞ്ച് ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ജിയോവാനി ഡൊമിനിക്കോ കസീനിയെ അനുസമരിച്ചാണ് പേരിട്ടിരുന്നത്. ശനിക്ക് നിരവധി ഉപഗ്രഹങ്ങള്‍ ഉണ്ടെന്ന് 17ാം നൂറ്റാണ്ടില്‍ കണ്ടെത്തിയയാളായിരുന്നു കസീനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: