അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ സിപിഎം, എസ്ഡിപിഐ അക്രമത്തിനു പിന്നില്‍ നേതാക്കള്‍ തമ്മിലുള്ള ഒത്തുകളിയെന്ന് ഒരു വിഭാഗം സിപിഎമ്മുകാര്‍ ആരോപിക്കുന്നു.
അണികളെ കരുതി കൊടുത്ത് രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ എസ്ഡിപിഐ അനുഭാവമുള്ള സിപി എം നേതാവ് നടത്തുന്ന രാഷ്ട്രീയ കളിയുടെ ഭാഗമാണ് സ്വന്തം പ്രവര്‍ത്തകരെ ക്രൂരമായി അക്രമിച്ചിട്ടും യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പോലീസ് തയാറാകാതിരുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അഞ്ച് അക്രമസംഭവങ്ങളില്‍ എസ്എഫ്ഐ സംസ്ഥാന കൗണ്‍സിലംഗം ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വെട്ടേല്‍ക്കുകയും മറ്റ് രണ്ടു പേര്‍ക്ക് ക്രൂരമായ മര്‍ദ്ദനം ഏല്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രകടനം മാത്രം നടത്തിയാല്‍ മതി എന്നാണ് സിപിഎം നേതാക്കള്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഭരണവും, പോലിസും കയ്യില്‍ ഉണ്ടായിരുന്നിട്ടും അണികളെ അക്രമിച്ച എസ്ഡിപിഐക്കാരായ യഥാര്‍ത്ഥ പ്രതികളെ പിടികൂടുവാന്‍ ചില നേതാക്കള്‍ ഇടപെട്ട് പോലിസിനെ അനുവദിച്ചില്ല.
പകരം എസ്ഡിപിഐ നേതാക്കള്‍ നല്കിയ നിരപരാധികളെ പ്രതിചേര്‍ത്ത് കേസെടുത്ത് നേതാക്കള്‍ തമ്മില്‍ പരസ്പരം ധാരണയില്‍ എത്തുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
കാക്കാഴം, വണ്ടാനം, പുറക്കാട് ഭാഗങ്ങളിലാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പുവേളയില്‍ മുസ്ലിം തീവ്രവാദ സംഘടകളുമായി വോട്ടു ധാരണ ഉണ്ടാക്കിയതിന്റെ പ്രതിഫലമാണ് അണികളെ അക്രമിച്ചിട്ടും ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കാന്‍ സിപിഎം പ്രവര്‍ത്തകരെ അനുവദിക്കാതിരുന്നതെന്ന് അക്രമത്തിന് ഇരയായ പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
അതോടൊപ്പം പാര്‍ട്ടിയുടെ ജില്ലാ ചുമതലയിലുള്ള സിപിഎം നേതാവിന് എസ്ഡിപിഐയുമായുള്ള ബന്ധവും വരും ദിവസങ്ങളില്‍ പ്രതിഷേധത്തിനു കാരണമാകും.
അണികളെ കരുതി കൊടുത്ത് പാര്‍ട്ടിസ്വാധീനം വര്‍ദ്ധിപ്പിക്കുവാനുള്ള സിപിഎം തന്ത്രം ഇനി വിലപ്പോവില്ലെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: