പത്തനംതിട്ട: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് ചര്‍ച്ചയാവുമ്പോള്‍ തെളിയുന്നത് സിപിഎമ്മിലെ ഇരട്ടത്താപ്പ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഹിന്ദുക്കള്‍ അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ മാത്രമാണ് വിമര്‍ശനം ഉയരുന്നത്. ഇതരമതാനുയായികളായ കമ്മ്യൂണിസ്റ്റുകാര്‍ അവരവരുടെ മാതാചാരപ്രകരമുള്ള കാര്യങ്ങള്‍ അനുഷ്ഠിച്ചാല്‍ അത് വിവാദമോ ഇത്രയും ചൂടുപിടിച്ച ചര്‍ച്ചയോ ആകുന്നില്ല.
സിപിഎം നേതാക്കളോ പ്രവര്‍ത്തകരോ ആയ മുസ്ലീം മതവിശ്വാസികള്‍ നിസ്ക്കരിക്കുന്നത് ആരും തടയുകയോ വിവാദമാക്കുകയോ ചെയ്യുന്നില്ല. മതവിശ്വാസപ്രകാരമുള്ള ചടങ്ങുകള്‍ അനുഷ്ഠിക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കുകയും ചെയ്യും. പാര്‍ട്ടി കമ്മറ്റികള്‍ക്കിടയില്‍ പോലും മുസ്ലീം സഖാക്കള്‍ക്ക് നിസ്ക്കരിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുന്നുമുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച ഡിവൈഎഫ്ഐ നേതാവുപോലും റംസാന് വ്രതാനുഷ്ഠാനസമയം കഴിയാത്തതിനാല്‍ ഉദ്ഘാടനവേദിയില്‍ ബീഫ് കഴിച്ചില്ല. വേദംചൊല്ലി അറക്കാത്ത മാംസമായതിനാലാണ് കഴിക്കാഞ്ഞതെന്ന് പറയുന്നവരുമുണ്ട്.
അടുത്തിടെ മറ്റൊരു സിപിഎം നേതാവ് തന്റെ മകളുടെ വിവാഹം അദ്ദേഹത്തിന്റെ മതവിശ്വാസ പ്രകാരമുള്ള എല്ലാ ചടങ്ങുകളോടുംകൂടി ക്രൈസ്തവ ദേവാലയത്തിലാണ് നടത്തിയത്. കാനോന്‍ നിയമങ്ങള്‍ പാലിച്ച് നടന്ന വിവാഹ കൂദാശയ്ക്ക് ഭദ്രാസനാധിപനായിരുന്നു മുഖ്യകാര്‍മ്മികന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അടക്കമുള്ള പ്രമുഖ സിപിഎം നേതാക്കള്‍ ആ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
ഇത്തരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഹിന്ദുക്കള്‍ ഒഴികെയുള്ള മതവിശ്വാസികള്‍ അവരവരുടെ വിശ്വാസപ്രമാണങ്ങളെ അനുസരിക്കുന്നതിനും അനുഷ്ഠിക്കുന്നതിനും നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടെന്ന് സിപിഎം അനുഭാവികള്‍തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: