കാഞ്ഞിരപ്പള്ളി: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയതിന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം ചോദിക്കാനുള്ള സിപിഎം തീരുമാനം ആശയ പാപ്പരത്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇത് സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ മനോഭാവത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. കാഞ്ഞിരപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ ആത്മാഭിമാനം പണയം വെക്കണമെന്ന അവസ്ഥ പരിതാപകരമാണ്. സമ്മേളനങ്ങളോടനുബന്ധിച്ച് അംഗങ്ങള്‍ക്ക് നിസ്കരിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ ക്ഷേത്രദര്‍ശനത്തിന്റെ പേരില്‍ സംസ്ഥാന കമ്മിറ്റിയംഗത്തോട് വിശദീകരണം ചോദിക്കാന്‍ തയ്യാറെടുക്കുന്നതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
ഇതര മതസ്ഥരായ മറ്റ് സിപിഎം നേതാക്കള്‍ സ്വന്തം മതാചാര ചടങ്ങ് പിന്തുടരുമ്പോള് വിശദീകരണം ചോദിക്കാന്‍ പാര്‍ട്ടി ധൈര്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ കടകംപള്ളിക്കെതിരെ അച്ചടക്കനടപടി എന്ന വാളുമായി രംഗത്തെത്തുന്നത് ഇരട്ടത്താപ്പാണ്.
വൈരുദ്ധ്യാത്മക ഭൗതികവാദം അവതരിപ്പിച്ച കാറല്‍ മാര്‍ക്സിന്റെ മൂലധനം പുറത്തിറങ്ങിയതിന്റെ 150-ാം വര്‍ഷത്തില്‍ തന്നെ ഇത്തരമൊരു വിവാദമുണ്ടായത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര പ്രതിസന്ധിയേയും അന്തര്‍ സംഘര്ഷത്തേയുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: