കന്‍സാസ് : യുഎസിലെ കന്‍സാസില്‍ ഇന്ത്യക്കാരനായ മനോരോഗ വിദഗ്ധന്‍ കുത്തേറ്റ് മരിച്ചു. ഈസ്റ്റ് വിചിറ്റയില്‍ ക്ലിനിക് നടത്തുകയായിരുന്ന ഡോ. അച്യുത റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയാണ് ഇയാള്‍. ഇതുമായി ബന്ധപ്പെട്ട് റെഡ്ഡിയുടെ ഇന്ത്യന്‍ വംശജനായ രോഗി ഉമര്‍ റഷീദ് ദത്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 7.20ഓടെയാണ് സംഭവം. വിചിറ്റ ക്ലബിലെ സെക്യൂരിറ്റി ഗാര്‍ഡാണ് റെഡ്ഡിയെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ക്ലബ്ബിനു പുറത്തുണ്ടായിരുന്ന കാറില്‍ ഉമറിനെ രക്തത്തില്‍ കുളിച്ച നിലയിലും ഗാര്‍ഡ് തന്നെ കണ്ടെത്തി പോലീസിനെ അറിയിക്കുകയായിരുന്നു. വാക്ക് തര്‍ക്കത്തത്തെുടര്‍ന്നാണ് കൊലപാതകം.
1986ല്‍ ഉസ്മാനിയ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം റെഡ്ഡി കന്‍സാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് മനഃശസ്ത്രത്തില് ബിരുദാനന്തര ബിരുദം നേടി. അതിനുശേഷം രണ്ടു ദശാബ്ദത്തോളം യുഎസില്‍ മറ്റ് ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചശേഷമാണ് റെഡ്ഡി സ്വന്തമായി ക്ലിനിക് ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ യോഗ പരിശീല വീഡിയോകള്‍ക്കും മറ്റും യൂടൂബില്‍ വന്‍ പ്രചാരം ലഭിച്ചിരുന്നു. ഡോ. ബീന റെഡ്ഡിയാണ് ഭാര്യ. രണ്ട് കുട്ടികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: