ന്യൂദല്‍ഹി: റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യ രംഗത്ത്. ഇക്കാര്യത്തില്‍ മ്യാന്മര് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
വിഷയത്തില്‍ സ്വീകരിച്ച നിലപാടിന് പരിപൂര്‍ണ്ണ പിന്തുണ അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയുമായി സുഷമ സ്വരാജ് ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. റോഹിങ്ക്യന്‍ സമൂഹത്തിന് മേലുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മ്യാന്മറിന് മേല്‍ എല്ലാത്തരം സമ്മര്‍ദ്ദങ്ങളും ഇന്ത്യ ചെലുത്തും. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയം ബംഗ്ലാദേശിന്റെ മാത്രം പ്രശ്നമല്ല. പ്രാദേശിക വിഷയമായിരുന്നത് ഇന്ന് ആഗോള വിഷയമായി രൂപാന്തരപ്പെട്ടിരിക്കുന്നതായും സുഷമ ബംഗ്ലാദേശ് പ്രധാനമന്ത്രിയെ അറിയിച്ചു.
മാര്‍ച്ച് 25ന് ശേഷം മാത്രം നാലു ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ബംഗ്ലാദേശിലേക്ക് എത്തിയത്. ഇവരില്‍ പലരും ഇന്ത്യയിലേക്കും കടക്കാന്‍ ശ്രമിക്കുകയാണ്. ഇതോടെയാണ് അനധികൃത അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതടക്കം ശക്തമായ നടപടികള്‍ക്ക് ഇന്ത്യ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: