മുക്കം: കാരാളിപറമ്പ് അങ്ങാടിക്ക് സമീപം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കിണറില്‍ തള്ളിയ സംഭവത്തില്‍ ദുരൂഹതയേറുന്നു.
പരിക്കേറ്റ രമേശിനെ വീട്ടില്‍ നിന്ന് ഫോണ്‍ വിളിച്ചിറക്കിയതല്ലെന്നാണ് പോലീസ് പറയുന്നത്. അങ്ങിനെയെങ്കില്‍ രാത്രി ഒരു മണി സമയത്ത് ഇയാള്‍ എന്തിന് പുറത്ത് പോയന്ന ചോദ്യമാണ് ബാക്കിയാവുന്നത്. രമേശ് അന്വേഷണത്തോട് സഹകരിക്കുന്നില്ലന്നും പോലീസ് പറയുന്നു. ഫോണ്‍ വിളിച്ചാണ് ഇയാളെ പുറത്തിറക്കിയതെങ്കില്‍ ആ കോള്‍ പിന്തുടര്ന്ന് പ്രതിയെ പിടികൂടാമായിരുന്നു. എന്നാല്‍ അങ്ങിനെ ഒരു ഫോണ്‍ കോള്‍ വരാത്തതിനാല്‍ അന്വേഷണ സംഘവും പ്രതിസന്ധിയിലാണ്. ഇയാളുപയോഗിക്കുന്ന ഫോണുകള്‍ പോലീസ് പരിശോധിച്ചിരുന്നു.
സംഭവ ദിവസം വീട്ടിലെത്തിയ അന്വേഷണ സംഘത്തോട് രമേശിന്റെ വീട്ടുകാര്‍ പറഞ്ഞത് ഒരു മണിയോടെ ആരോ ഫോണ്‍ ചെയ്ത് പുറത്തിറക്കിയതാെണന്നായിരുന്നു. എന്നാല്‍ ഫോണ്‍ വിളി നടന്നില്ലെന്ന് അന്വേഷണ സംഘം തന്നെ പറയുമ്പോള്‍ എന്താണ് സംഭവിച്ചതെന്നന്ന ചോദ്യമാണ് ബാക്കിയാവുന്നത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് പന്നിക്കോട് കാരാളിപറമ്പ് സ്വദേശി പാറപ്പുറത്ത് രമേശിനെ കാരാളിപറമ്പ് അങ്ങാടിക്ക് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: